കോഴിക്കോട്: സ്വന്തം മണ്ഡലത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടും ജനങ്ങള്‍ ഭയാശങ്കയിലല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാപ്രസ്താവന അധിക്ഷേപാര്‍ഹമാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു.
രമിത്തിന്റെ കൊലയാളികളെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. കണ്ണൂരിലെ സമാധാന ശ്രമങ്ങളോട് സഹകരിക്കുന്നില്ല എന്ന വാദം തെറ്റാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ശ്രമങ്ങള്‍ എന്തായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കണം. കണ്ണൂരിലെ കൊലപാതകത്തിന് പിന്നില്‍ പുറത്തുനിന്നുള്ളവരാണെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കളാണ് ജില്ലക്കകത്തും പുറത്തും അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പോലീസിനുള്ള നിര്‍ദ്ദേശവും സിപിഎം അണികള്‍ക്കുള്ള ആഹ്വാനവുമാണ്.
അധികാരമേറ്റെടുത്ത ശേഷം കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ അപലപിക്കാത്ത മുഖ്യ മന്ത്രിയാണ് മാനവികതയെക്കുറിച്ച് സംസാരിക്കുന്നത്. ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും, തിരുത്താന്‍ പറ്റില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വന്തം അണികളോടും നേതാക്കളോടും അനുസരിക്കാന്‍ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമാണ് കണ്ണൂരിലെ അക്രമങ്ങള്‍. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: