ന്യൂദല്‍ഹി: കാവേദി നദീജല തര്‍ക്ക കേസ് വിധിപറയാന്‍ മാറ്റി. ഈ മാസം 24ന് ശേഷം കേസില്‍ വിധി പ്രസ്താവിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനുള്ള കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കേരളമുള്‍പ്പെടെയുള്ള നാലു സംസ്ഥാനങ്ങള്‍ നല്കിയ അപ്പീലാണ് സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായത്.
കാവേരി നദിയില്‍ നിന്നും സെക്കന്റില്‍ രണ്ടായിരം ചതുരശ്രഅടി വീതം ജലം വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്തിമ വിധി വരുന്നതുവരെ കര്‍ണ്ണാടകം ജലം വിട്ടുനല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. ജലം വിട്ടുനല്‍കാന്‍ വിമുഖത കാണിക്കുന്ന കര്‍ണ്ണാടകത്തെ കോടതി വിമര്‍ശിച്ചിരുന്നു.
അതിനിടെ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സാങ്കേതിക സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തമിഴ്നാട്ടിലെ ജലസംഭരണികളില്‍ കൂടുതല്‍ ജലമുണ്ടെന്ന് പ്രതിപാദിക്കുന്നുണ്ട്. കര്‍ണ്ണാടകത്തിലെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും 42 താലൂക്കുകള്‍ വരള്‍ച്ചാ ബാധിതമാണെന്നുമാണ് റിപ്പോര്‍ട്ട്. ഇതു കൂടി കണക്കിലെടുത്ത് അന്തിമ വിധി പ്രസ്താവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: