ന്യൂദല്‍ഹി: അലക്സാണ്ടര്‍ വന്ന് രാജ്യം കീഴടക്കുകയായിരുന്നെങ്കില് മദര്‍ േെതരേസ വന്ന് ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. മദര്‍ തെരേസയെ വിശുദ്ധയാക്കിയതുമായി ബന്ധപ്പെട്ട് കാതലിക് ബിഷപ്സ് കോണ്‍ഫറന്‍സ് തലസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ഭിന്ന ഭിഷകള് അവര്‍ക്ക് വിലങ്ങുതടിയായില്ല, എന്തെന്നാല്‍ പുഞ്ചിരിയുടെ ഭാഷയായിരുന്നു അവര്‍ക്ക്. ന്യൂനപക്ഷങ്ങള്‍ ഭാരതത്തില്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: