കാബൂള്‍: ദീര്‍ഘകാലം സമാധാനം തുടരാനുള്ള വിലപേശലുകള്‍ക്കായി അഫ്ഗാന് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്ത താലിബാന് നിഷേധിച്ചു.
താലിബാന്റെ രാഷ്ട്രീയ ഓഫീസറുമായി സപ്തംബറില്‍ ദോഹയില്‍ വച്ച് രണ്ട് യോഗങ്ങള്‍ ചേര്‍ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യം ബ്രിട്ടനിലെ ദ ഗാര്ഡിയന് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ താലിബാന് വക്താവ് സാബിഹുള്ള മുജാഹിദ് വാര്‍ത്തകള്‍ നിഷേധിച്ചു.
അഫ്ഗാനിസ്ഥാന് ഇന്റലിജന്‍സ് മേധാവി മൊഹമ്മദ് മസൂമ് സ്റ്റെന്ക്സി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹനീഫ് അദ്മര് എന്നിവര്‍ ഒരു യോഗത്തില്‍ സംബന്ധിച്ചതായി പ്രസിഡന്റിന്റെ കൊട്ടാരവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശശക്തികളുടെ പൂര്‍ണമായ പിന്മാറ്റമാണ് സമാധാന ചര്‍ച്ചകള്‍ക്കായി താലിബാന് മുന്നോട്ട് വച്ചിട്ടുള്ളത്. ഖത്തറില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര വിദഗ്ധനും പങ്കെടുത്തതായി പത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: