സഹറാന്‍പൂര്‍: താടി വടിക്കുന്നത് അനിസ്ലാമികമെന്ന് ഉത്തര്‍ പ്രദേശിലെ ദേവബന്ദ് ജില്ലയിലെ ദാറുള്‍ ഉലൂം ഇസ്ലാമിക് മുസ്ലിം സെമിനാരിയുടെ ഫത്വ.
താടി വടിക്കാന്‍ ഒരു മതവും അനുവദിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. സമുദായത്തില്‍പ്പെട്ട രണ്ട് പേരുടെ ചോദ്യത്തിനുത്തരമായിട്ടാണ് ഇക്കാര്യം ഫത്വയായി രാജ്യത്തെ ഏറ്റവും പുരാതനമായ ഈ ഇസ്ലാമിക് സ്ഥാപനം ഇറക്കിയിരിക്കുന്നത്.
ഇതനുസരിക്കാനാവില്ലെങ്കില് നിങ്ങള്‍ക്ക് പുതിയ ഒരു ജോലി കണ്ടെത്താം. എന്നാല്‍ അത് ദൈവത്തിന്റെ വിധിക്ക് എതിരായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. താടിവെച്ച് ജോലി ചെയ്യാന്‍ സ്ഥാപനം ഒരിക്കലും അനുവദിക്കുന്നില്ലെങ്കില്‍ ഉടനെ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി കണ്ടെത്തണം.
ഇയാള്‍ ചെറുപ്രായത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്നതാണ്. അന്ന് താടി ഉണ്ടായിരുന്നില്ല. ഓഫീസര്‍ തസ്തികയിലേയ്ക്ക് പ്രമോഷന് ലഭിച്ചതിന് ശേഷമാണ് താടി വളര്‍ത്തിയത്.
കുറച്ച് കാലം കൂടി ജോലി ചെയ്തില്ലെങ്കില്‍ പെന്ഷന് ലഭിക്കില്ലായെന്നതിനാല് ഇക്കാര്യത്തില്‍ രണ്ട് മനസിലാണ് ഇയാള്‍. ഫത്വക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: