ന്യൂദൽഹി: ഭാരതവും ചൈനയും തമ്മിൽ സംയുക്ത സൈനികാഭ്യാസം നടന്നു. ജമ്മുകശ്മീരിലെ കിഴക്കൻ ലഡാക്കിലാണ് സൈനികാഭ്യാസം നടന്നത്. ഭാരത സൈന്യത്തെ ബ്രിഗേഡിയർ ആർ എസ് രാമൻ നയിച്ചപ്പോൾ കേണൽ ഫാൻ ജുൻ ചൈനീസ് പട്ടാളത്തിന് നേതൃത്വം നൽകി.
ദുരന്ത സമയങ്ങളിൽ സൈനിക സേവനം ഏത് തരത്തിൽ മികച്ചതാക്കാൻ സാധിക്കുമെന്നത് അഭ്യാസങ്ങളിലൂടെ ഇരു സംഘവും തെളിയിച്ചു. ഇതിനായി അതിർത്തിയിലെ ഒരു ഗ്രാമം ഭൂകമ്പത്തിൽ തകർന്നതു പോലെ ചിത്രീകരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ രക്ഷിക്കുന്നതും ചികിത്സാ സഹായം നൽകുന്നതും എല്ലാം അഭ്യാസത്തിൽ സൈനികർ കാഴ്ചവെച്ചു.
അതിർത്തിയിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ ഇരു രാജ്യത്തെ സൈനികർക്ക് അവസരത്തിനൊത്ത് ജനങ്ങൾക്ക് സഹായം നൽകാൻ ഈ അഭ്യാസത്തിനു ശേഷം സാധിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സൈനിക അഭ്യാസങ്ങൾക്ക് പുറമെ ഇരു സൈനികരുടെയും സൗഹൃദം മികച്ചതാക്കാനും ഇത്തരത്തിലുള്ള സൈനിക പരിപാടികൾ കൊണ്ട് സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: