താമരശ്ശേരി: താമരശ്ശേരിയില്‍ തെരുവുനായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരുക്ക്. ഒരാളുടെ പരുക്ക് ഗുരുതരം. താമരശേരി അണ്ടോണയിലും സമീപപ്രദേശങ്ങളിലുമാണ് ഇന്നലെ ഒരു തെരുവ് നായ നിരവധി പേരെ കടിച്ചുപരുക്കേല്പ്പിച്ചത്. രാവിലെ 6.15 ഓടെയാണ് അണ്ടോണ പൂതര്കുഴി റംലയെ(50)യാണ് ആദ്യം നായ കടിച്ചത്. തുടര്‍ന്ന് അയല്‍വാസിയായ കുന്നത്ത് ചന്തുക്കുട്ടി(73)യെ നായ കടിച്ചു. ഇയാളെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചന്തുകുട്ടിയുടെ രണ്ട് കൈകള്‍ക്കും തുടയ്ക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. പിന്നീട് പരപ്പന്‍പൊയില്‍ സ്വദേശി മലത്തുംപറമ്പില് ശാന്തകുമാരി(62), അണ്ടോണ പാലം കുന്നുമ്മല്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ പ്രീത(41), കുടുക്കില്‍ ആമിന(45), കുനിത്തോട്ടില് ഇസ്മയിലിന്റെ ഭാര്യ സക്കീന(28), വാവാട് ആക്കിരിപ്പറമ്പത്ത് മൊയ്തീന്റെ ഭാര്യ സാബിറ(45), മകള്‍ റാഷിദ(19), പരപ്പന്‍പൊയില്‍ ചാടിക്കുഴി ആണ്ടിക്കുട്ടി(50), ഞേറലില് റിട്ട. അധ്യാപിക ജമീല(55) തുടങ്ങിയവരെയാണ് നായ കടിച്ചുപരുക്കേല്പ്പിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയ്ക്ക് പേ വിഷ ബാധയുണ്ടെന്നും നാട്ടുകാര്‍ സംശയിക്കുന്നു. തെരുവ്നായ നിരവധി പേരെ കടിച്ച സംഭവം അറിയിച്ചിട്ടും ഗ്രാമപഞ്ചായത്ത് അധികൃതരും മറ്റും തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: