കോഴിക്കോട്: വൈദ്യുതിബില്ലില്‍ കോടികളുടെ കുടിശ്ശികയുണ്ടായിട്ടും പണമടയ്ക്കാതെ സംസ്ഥാന ടെക്സ്റ്റൈല്‍ കോര്പ്പറേഷന്; ടെക്സ്റ്റൈല്‍ കോര്‍പറേ ഷന് കീഴിലെ തിരുവണ്ണൂര്‍ മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്ലില്‍ കെഎസ്ഇബി അധികൃതര്‍ ഇന്ന ലെ വൈദ്യുതി ക ണക്ഷന്‍ വിച്ഛേദി ച്ചു. ഈവര്‍ഷം ഇതേവരെ രണ്ടു കോടി 30 ലക്ഷം രൂപ കുടിശ്ശിക വരുത്തിയ സാഹ ചര്യത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരിയത്. ഇതോടെ ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ കീഴിലുള്ള നാല് മില്ലു കളും പ്രവര്‍ത്തനരഹിതമായി. കോട്ടയം ടെക്സ്റ്റയില്‍സില്‍ ഇരുപത് ദിവസമായി വൈദ്യുതിയില്ലാത്ത അവസ്ഥയാണെങ്കില്‍ ചെങ്ങന്നൂരിലെ പ്രഭുരാം ടെക്സ്റ്റയില്‍സില്‍ ഇന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചി ട്ടുണ്ട്. ബാക്കിയുള്ള എടരിക്കോട് ടെക്സ്റ്റയില്‍ സി ലാവട്ടെ ഒന്നരമാസമായി യാതൊരു പ്രവര്‍ത്തനവും നടക്കാത്ത സാഹചര്യമാണു ള്ളത്. തിരുവനന്തപുരത്ത് കെഎസ്ഇബി അധികൃതരു മായി ടെക്സ്റ്റൈല്‍ കോര്‍പറേ ഷന് അധികൃതര്‍ നടത്തുന്ന ചര് ച്ചയില് അനുകൂ ലമായ തീരുമാന മുണ്ടാവുമെന്ന പ്രതീ ക്ഷയിലാണ് തിരുവണ്ണൂര്‍ കോട്ടണ്മില്ലി ലെ മുന്നൂറോളം തൊഴിലാളികള്‍. സപ്തംബര്‍ മാസത്തെ ശമ്പളം ഇവരിലൊ രാള്‍ക്ക് പോലും ഇതുവരെ ലഭിച്ചിട്ടില്ല. ശമ്പളം എന്ന് ലഭിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ മാനേജ്മെന്റ് കൈമലര്‍ത്തിയ സാഹചര്യ ത്തിലാണ് ജീവനക്കാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കെഎസ്ഇബി യുടെ ഫ്യൂസ് ഊരല്‍. തിരുവണ്ണൂര്‍ കോട്ടണ്‍മില്ലില്‍ ആകെയുള്ള ഇരുപത്തിരണ്ട് മെഷീനുകളില്‍ നാല് സ്പിന്നിംഗ് മെഷീനുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: