പുനലൂര്‍: ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആഗ്രോ ഫ്രൂട്സ് ഫാക്ടറിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ ഫാക്ടറിയില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കിഴക്കന്‍മേഖലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രധാന പഴസംസ്കരണശാലയാണ് പുനലൂരില്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഫാക്ടറിയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിനായി കോടികള്‍ ചെലവഴിച്ചു. ആധുനിക സംവിധാനങ്ങളെല്ലാം ഇവിടെ ഏര്‍പ്പെടുത്തുകയും ചെയ്തു. പഴ സംസ്കരണത്തിനുള്ള അധുനിക മാര്‍ഗങ്ങളെല്ലാം ഇവിടെ ഏര്‍പ്പെടുത്തുകയും ചെയ്തു. മാംഗോ, ജ്യോതി പോലുള്ള ജനപ്രിയ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ഫാക്ടറി ലാഭത്തിലെത്തിക്കുമെന്ന് അന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പൊന്നും നടന്നില്ല. ഫാക്ടറിയുടെ പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്തു. ഇപ്പോള്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തീര്‍ത്തും പ്രതിസന്ധിയിലാണ്. മാനേജ്മെന്റിന്റെ അലംഭാവമാണ് ഇതിന് കാരണമാകുന്നുവെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: