കോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ കരിദിനം ആചരിക്കും. ഏകീകൃത ദേവസ്വംബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കരിദിനം ആചരിക്കുന്നതെന്ന് മലബാര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും വേതനവ്യവസ്ഥയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് കമ്മിറ്റി കണ്‍വീനര്‍ വി.വി ശ്രീനിവാസന്, ജോയന്റ് കണ്‍വീനര്‍ എം.വി ശശി, എം. പങ്കജാക്ഷന് എന്നിവര്‍ പറഞ്ഞു. 2008 ഒക്ടോബര്‍ രണ്ടിനാണ് മലബാര്‍ ദേവസ്വംബോര്‍ഡ് നിലവില്‍ വന്നത്. എന്നാല്‍ ബോര്‍ഡിലെ ക്ഷേത്രങ്ങളുടെ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ ഇപ്പോഴും മദിരാശി നിയമം അനുസരിച്ചാണ് നീങ്ങുന്നത്.
മലബാര്‍ ദേവസ്വംബോര്‍ഡിലെ ക്ഷേത്രങ്ങളിലെ ജീവനക്കാരെ ദേവസ്വംബോര്‍ഡ് ജീവനക്കാരായി ഇപ്പോഴും അംഗീകരിക്കുന്നില്ല. മദിരാശി പ്രവിശ്യയുടെ നിയമം മാറ്റി എഴുതണമെന്ന് കെ. ജയകുമാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇതുവരെ നടപടിയായില്ല. ക്ഷേത്രം ട്രസ്റ്റിമാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത് തടയുകയാണ്. കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. 300 മുതല്‍ 3000 രൂപവരെയാണ് ശമ്പളം. അതാകട്ടെ മാസങ്ങളായി കുടിശ്ശികയാണ്. ഈ സാഹചര്യത്തില്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിനുവേണ്ടിയാണ് നവംബര്‍ ഒന്നിന് കരിദിനമായി ആചരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. നവംബര്‍ ഒന്നിന് ശാന്തിക്കാരും ക്ഷേത്രം ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കണ്ടമംഗലം നാരായണന് നമ്പൂതിരി, പ്രദീപ്കുമാര്‍ നമ്പീശന് തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: