ആലപ്പുഴ: കുട്ടനാട്ടില്‍ മുഞ്ഞ, ഇലപ്പുള്ളി രോഗങ്ങളും വരിനെല്ലും മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 30,000 രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍.
24 വര്‍ഷത്തിനു ശേഷം റാണി കായല്‍ പാടശേഖരത്ത് കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 15000 രൂപ വീതം രണ്ടു ഘട്ടമായി കര്‍ഷകര്‍ക്കു നല്‍കും. ഈ ആഴ്ച ഉത്തരവിറങ്ങും. കൃഷി വകുപ്പ് നഷ്ടം തിട്ടപ്പെടുത്തിയ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ വിതരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവള പദ്ധതിയിലൂടെ വിവാദമായ ആറന്മുള പാടശേഖരത്ത് കൃഷിയിറക്കും. ഈ മാസം 29ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് വിത നിര്‍വഹിക്കും. മെത്രാന് കായല്‍, കോഴിക്കോട് ആവളപാണ്ടി, തൃശൂര്‍ കണിമംഗലം പാടശേഖരങ്ങളിലും കൃഷിയിറക്കും.
90,000 ഹെക്ടര്‍ തരിശു നിലത്ത് 5 വര്‍ഷത്തിനുള്ളില്‍ കൃഷിയിറക്കും. 3000 ഹെക്ടര്‍ തരിശുനിലത്ത് ഈ മാസം കൃഷിയിറക്കും. തരിശുനിലത്ത് കൃഷിയിറക്കാന്‍ ഉടമസ്ഥരുടെ അനുവാദം ലഭിച്ചില്ലെങ്കില്‍ നോട്ടീസ് നല്കി പിടിച്ചെടുത്ത് കൃഷി ചെയ്യാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: