ന്യൂദല്‍ഹി: മുന്‍ കാലങ്ങളിലെ ബ്രിക്സ് ഉച്ചകോടികളെ അപേക്ഷിച്ച് ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഉയര്‍ന്നത് ഭീകരതയ്ക്കെതിരായ ശക്തമായ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയ്ക്കെതിരെയുള്ള എക്കാലത്തേയും മികച്ച ഭാഷ്യമാണ് ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഉയര്‍ന്നത്. ഇതുവരെയുള്ള ബ്രിക്സ് ഉച്ചകോടികളില്‍ ഭീകരതയ്ക്കെതിരെ ഇത്തരത്തിലുള്ള കടുത്ത നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല. ഇതാദ്യമായാണ് ഭീകരതയ്ക്കെതിരെ ശക്തമായ ഭാഷയിലുള്ള നിലപാടുകള്‍ ഉയര്‍ന്നതെന്ന് വികാസ് സ്വരൂപ് പറഞ്ഞു.
ഭീകരതയുടെ ഉല്‍ഭവ സ്ഥാനം ഏത് രാജ്യത്ത് നിന്നാണെന്ന് നമ്മുക്കെല്ലാവര്‍ക്കുമറിയാം. എന്നിട്ടും ആ രാജ്യത്തിന്റെ സുഹൃത്ത് രാജ്യമായ ചൈനയുമായി നമ്മള് ഭീകരതയെ പറ്റി ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണെന്നും വികാസ് വ്യക്തമാക്കി.
അതേസമയം ഭാരത സൈന്യത്തിന്റെ മിന്നലാക്രമണത്തെ പറ്റിയുള്ള പാര്‍ലമെന്ററി സമിതിയുടെ നിലപാടുകളെ പറ്റി കൂടതല്‍ പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. പാര്‍ലമെന്ററികാര്യ സമിതിയുടെ നടപടിക്രമങ്ങള്‍ അതീവ രഹസ്യ സ്വഭാവമുള്ളവയാണ്. അതുകൊണ്ട് തന്നെ അതേ പറ്റി പറയാന്‍ താന്‍ ആളല്ലെന്ന് വികാസ് സ്വരൂപ് കൂട്ടിച്ചേര്‍ത്തു.
സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിലുള്ള ഭാരതത്തിന്റെ താല്പര്യങ്ങളില് കോട്ടം തട്ടിയിട്ടില്ല. എന്നാല്‍ ഭീകരത രഹിതമായ ഒരു അന്തരീക്ഷം അവിടെ ഇല്ലാത്തതാണ് അതിലെ പോരായ്മയെന്ന് വികാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: