അടിമാലി: രാജാക്കാട് കുത്തുങ്കല്‍ ഏഴരയേക്കറില്‍ നിന്നും എഴുന്നൂറ് ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. കുത്തുങ്കല്‍ ഏഴരയേക്കറിന് സമീപത്തുള്ള പുറംപോക്ക് ഭൂമിയില്‍ നിന്നുമാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത.് കുത്തുംങ്കല്, മാവറസിറ്റി, ഏഴരയേക്കര്‍ തുടങ്ങിയ മേഖലകളില്‍ ചാരായ വാറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടന്ന് ഉടുമ്പന്‍ചോല എക്സൈസ് അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് വാറ്റ്കേന്ദ്രവും അനുബന്ധഉപകരണങ്ങളും കണ്ടെത്തിയത്.
ക്രിസ്തുമസിന് മുന്നോടിയായി വാറ്റിയെടുക്കുനതിനായി പാറയിടുക്കിലായുള്ള വാറ്റ്കേന്ദ്രത്തില് അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും ബാരലുകളിലായി കലക്കി വച്ചിരുന്ന കോടയാണ് എക്സൈസ് അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചത്. ഇന്നലെ രാവിലെ മുതല്‍ നടത്തിയ തിരച്ചിലിലാണ് വാറ്റ് കേന്ദ്രം കണ്ടെത്താനായത്. ഇവിടെ നിന്ന് ഇരുന്നൂറ് മില്ലി ലിറ്റര്‍ വാറ്റ് ചാരായവും ലഭിച്ചു.
പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതായും ഉടനെതന്നെ പ്രതിയെ പിടികൂടുമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു ഉടുമ്പന്‍ചോല എക്സൈസ് ഇന്‍സ്പെക്ടര്‍ വൈ. പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കോട പിടികൂടിയത്.ജില്ലയുടെ മലയോര മേഖലയില്‍ വരും ദിവസങ്ങളിലും റെയ്ഡ് നടത്താനാണ് എക്സൈസ് വകുപ്പിന്റെ നീക്കം. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ വാറ്റ് ചാരായം നിര്മ്മിക്കുന്നതനായും വിവരങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: