തൊടുപുഴ: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തെരുവുവിളക്ക് വിഷയം ബഹളത്തിന് കാരണമായി. തര്‍ക്കം മൂലം കൗണ്‍സില്‍ നടപടികള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കാന്‍ തീരുമാനമായി.
കഴിഞ്ഞ മാസം ഒന്‍പതിന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് വാര്‍ഡ് ഒന്നിനു രണ്ടു ലക്ഷം രൂപ വകയിരുത്തിയത്. എന്നാല്‍ തെരുവ് വിളക്കിനാവശ്യമായി ലൈന്‍ വലിക്കാന്‍ ഇതിലും വലിയ തുക പല വാര്‍ഡുകളിലും ചിലവാകും.ഇതു കൂടാതെ ഇപ്പോള്‍ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന തെരുവ് വിളക്കുകളില്‍ ഏറിയ പങ്കും സോഡിയം വേപ്പര്‍ ലാമ്പാണ്.ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നില്ല.ഇവ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാനാണ് നഗരസഭയുടെ നീക്കം. ഇത്തരത്തില്‍ 6500 ലൈറ്റുകള്‍ സ്ഥാപിക്കുമെന്നാണ് കൗണ്‍സിലില്‍ എഇ അറിയിച്ചു.
ഒടുവില്‍ തെരുവ് വിളക്ക് പ്രശ്നത്തില്‍ സ്പെഷ്യല്‍ കൗണ്‍സില്‍കൂടി തീരുമാനം പുനപരിശോധിക്കാമെന്ന് കൗണ്‍സില്‍ തിരുമാനമെടുക്കുകയായിരുന്നു.20 അജണ്ടകളാണ് കൗണ്‍സില്‍ യോഗത്തില്‍ പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: