ചങ്ങനാശേരി: നഗരസഭയുടെ കീഴിലുള്ള വനിത വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന്റെ നടത്തിപ്പ് ജനാധിപത്യ മഹിളാ അേസിയേഷന് നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനം നടപ്പാക്കരുതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. കഴിഞ്ഞ് ജൂണ്‍ 30 ലെ കൗണ്‍സില്‍ യോഗ തീരുമാനത്തിന് എതിരെയാണ് ഉത്തരവ്.. 24 വര്‍ഷമായി ജനാധിപത്യ മഹിളാ അസോസിയേഷനാണ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തിപ്പിനായി നല്‍കിയിരുന്നത്. ഓരോ വര്‍ഷവും ടെണ്ടര്‍ നടപടികളില്ലാതെ വീണ്ടും അസോസിയേഷന് നടത്തിപ്പ് നല്‍കിവരുകയായിരുന്നു പതിവ്. ഇതിനെ ബിജെപി അംഗങ്ങള്‍ കൗണ്‍സിലില്‍ എതിര്‍ത്തു. യുഡിഎഫ് അംഗങ്ങളും ഈ അഭിപ്രായത്തെ പിന്തുണച്ചു. കൗണ്‍സിലില്‍ ഇത് സംബന്ധിച്ച് ബഹളം ആരംഭിച്ചു. അജണ്ട വോട്ടിനിടണമെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ സമയം അജണ്ട പാസ്സായതായി പ്രഖ്യപിച്ച് നഗരസഭാധ്യക്ഷന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ തീരുമാനം നടപ്പിലാക്കരുതെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോള്‍ ഉത്തവിട്ടിരിക്കുന്നത്.
അസോസിയേഷന്റെ നടത്തിപ്പ് കലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ മത്സര സ്വഭാവമുള്ള ടെണ്ടര്‍ വിളിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. കോണ്‍ഗ്രസ്സിനൊപ്പം കേരളകോണ്‍ഗ്രസും ഇതിനെ അനുകൂലിച്ചു. ചെറിയ കാലയളവിലേയ്ക്ക് മാത്രമായി മഹിളാ അസോസിയേഷന് നടത്തിപ്പ് അവകാശം പുതുക്കി നല്‍കുകയും ഈ സമയപരിധിയ്ക്കുള്ളില്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമുണ്ടായി.സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്്റ്റല്‍ ആണെന്നും ലാഭേച്ഛയില്ലാതെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന് ഇതിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നതെന്നുമായിരുന്നു ഇടതുപക്ഷത്തിന്റെ വാദം.
ഏതെങ്കിലും ഒരംഗം ആവശ്യപ്പെട്ടാല്‍ അജണ്ട വോട്ടിനിടണമെന്ന നഗരസഭാ നിയമത്തിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്ന് സെക്രട്ടറി അറിയിച്ചിുരുന്നു. മുനിസിപ്പല്‍ കൗണ്‍സിലറന്മാരും സെക്രട്ടറിയും വിയോജനക്കുറിപ്പും രേഖപ്പെടുത്തിയിരുന്നു. ഹോസ്റ്റല്‍ നടത്തിപ്പിനായി കൂടുതല്‍ അപേക്ഷകള്‍ വന്നപ്പോള്‍ അഡീഷണല്‍ അജണ്ടയായി ഇവകൂടി അജണ്ടയില്‍ ചേര്‍ക്കണമെന്ന സെക്രട്ടറിയുടെ നിര്‍ദേശവും ചെയര്മാന് തള്ളിയിരുന്നു. അംഗങ്ങള്‍ക്ക് നല്‍കുന്നതിന് അഡീഷണല്‍ അജണ്ടയുടെ 37 പകര്‍പ്പുകളും സെക്രട്ടറി തയ്യാറാക്കിയിരുന്നു.
പൊതുജന ജാഗ്രതാസമിതി വിജിലന്‍സിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തലത്തിലുള്ള അറിയിപ്പുണ്ടാകുന്നതുവരെ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവായത്. ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെയും വിയോജന കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ തീരുമാനം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ആഗസ്റ്റ് എട്ടിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ ഉത്തരവ് രണ്ടുമാസക്കാലം പൂഴ്ത്തിവയക്പ്പെട്ടു. ഉത്തരവിലെ നിര്‍ദ്ദേശപ്രകാരം ഹോസ്റ്റല്‍ നടത്തിപ്പ് നഗരസഭ ഏറ്റെടുത്തതുമില്ല. കഴിഞ്ഞ കൗണ്‍സിലില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍.പി. കൃഷ്ണകുമാര്‍ ഹോസ്ററല് നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു അറിയിച്ചതെന്നും കൗണ്‍സിലര്‍ ആരോപിച്ചു. ഇതേസമയം വനിതാ ഹോസറ്റല് വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: