ചങ്ങനാശേരി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന മൊത്തവ്യാപാരി ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശേരി എക്സൈസ് സംഘം പിടികൂടി. പീരുമേട് ഉപ്പുതറ പാറയ്ക്കല്‍ വീട്ടില്‍ സണ്ണി തോമസ് (49) ആണ് എക്സൈസിന്റെ പിടിയിലായത്. പത്തനംതിട്ട എക്സൈസ് സ്ക്വാഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ആയിരുന്ന ആനന്ദ് രാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇയാളെ ചങ്ങനാശേരി എക്സൈസ് റേഞ്ച് സംഘം പെരുന്ന ബസ്റ്റാന്റില്‍ നിന്നും പിടികൂടുകയായിരുന്നു.
തമിഴ്നാട് കമ്പം ഭാഗത്തുനിന്ന് വ്യാപകമായ രീതിയില്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരില്‍ മുഖ്യകണ്ണിയാണ് ചങ്ങനാശേരിയില്‍ പിടിയിലായിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും വളരെ തുച്ഛമായ വിലയ്ക്ക് എടുത്ത് കൊണ്ട് വരുന്ന കഞ്ചാവ് പത്തിരട്ടി വിലയ്ക്കാണ് ഇയാള്‍ വില്പന നടത്തുന്നത് ഒരു കിലോയ്ക്ക് മുകളിലുള്ള കഞ്ചാവ് കച്ചവടത്തില്‍ മാത്രം ഇയാള്‍ ഏര്‍പ്പെടാറുള്ളൂ.ആവശ്യമുള്ളവര്‍ ഇയാളെ കഞ്ചാവ് ആവശ്യപ്പെട്ട് ബന്ധപ്പെടുമ്പോള്‍ അയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും മുന്‍കൂര്‍ ആയി പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും മുന്‍കൂര്‍ ആയി പണം നിക്ഷേപിച്ചാല്‍ മാത്രമേ ഇയാള്‍ കഞ്ചാവ് എത്തിച്ച് കൊടുക്കാറുള്ളൂ. ഒരു കിലോ കഞ്ചാവ് 45000 രൂപ നിരക്കിലാണ് ഇയാള്‍ വില്‍ക്കുന്നത്. കേരള അതിര്‍ത്തികളിലുള്ള ചെക്ക്പോസ്റ്റുകളില്‍ ചെക്കിംഗ് വളരെ ശക്തമമായതിനാല് കേരള ചെക്കിംഗ് വളരെ ശക്തമായതിനാല്‍ കേരളത്തിന്റെ അതിര്‍ത്തികളിലുള്ള കാടുകള്‍ വഴിയാണ് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നതെന്നും ഒരു പോക്കിന് 20 കിലോ കഞ്ചാവ് വരെ കേരളത്തിലേക്ക് എത്തിക്കുമെന്നും ഇയാള്‍ സമ്മാനിച്ചു. 30 വര്‍ഷത്തിലധികമായി കഞ്ചാവ് വില്‍പ്പനയില്‍ എക്സൈസിന്റെ പിടിയില്‍ ആദ്യമായാണ് എക്സൈസിന്റെ പിടിയില്‍ ആകുന്നത്. കഞ്ചാവ് കച്ചവടക്കാര്‍ക്കിടയില്‍ അച്ചായന് എന്ന അപരനാമത്തിലാണ് ഇയാള്‍ അറിയപ്പെടുന്നത്. കഞ്ചാവിന് വീര്യം കൂട്ടാന്‍ വേണ്ടി കഞ്ചാവില്‍ ഹാഷിഷ് ഓയിലും ചേര്‍ത്താണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നത്. ഇങ്ങനെ വില്‍ക്കുന്ന കഞ്ചാവിന് വിലയേറും. മുന്‍പ് ഹാഷിഷ് ഓയില്‍ വില്‍പ്പനയിലും ഇയാള്‍ ഏര്‍പ്പെട്ടിരുന്നതായി എക്സൈസിനോട് സമ്മതിച്ചു. 10 വര്‍ഷത്തിന് മുന്‍പ് ഇടുക്കി വനാന്തരങ്ങളില്‍ കഞ്ചാവ് തോട്ടങ്ങള്‍ നട്ട് വളര്‍ത്തിയിട്ടുള്ളതായും ഇയാള്‍ ചോദ്യം ചെയ്തതില്‍ സമ്മതിച്ചു. ഇയാളെ പിടികൂടിയ ശേഷം കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ധാരാളം ആവശ്യക്കാരാണ് കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ വിളിച്ചത്. പ്രിവന്റീവ് ഓഫീസര്‍ പി.കെ സജികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ഷിബു, റ്റി.സന്തോഷ്, ആര്.കെ രാജീവ്, ബിനോയ് കെ.മാത്യു, ഡി.ബൈജു, എ.എസ് ഉണ്ണികൃഷ്ണന്, രതീഷ് കെ.നാണു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: