കൊച്ചി: സോളാര്‍ ഇടപാടു സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെകുറിച്ചും കേസുകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം (എസ്ഐടി) രൂപീകരിച്ചത് താനാണെന്ന് മുന്‍ ഡിജിപി കെ. ബാലസുബ്രഹ്മണ്യം. ടീം സോളാറുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം അന്വേഷിക്കാനായി പ്രത്യേകാന്വേഷണസംഘം രൂപീകരിക്കാന്‍ ഉത്തരവിടേണ്ടത് സര്ക്കാരാണെന്നിരിക്കേയാണ് താനാണത് രൂപീകരിച്ചതെന്ന് ബാലസുബ്രഹ്മണ്യം വ്യക്തമാക്കി.സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനില്‍ വ്യാഴാഴ്ച മൊഴി നല്‍കുകയായിരുന്നു മുന്‍ ഡിജിപി.
മുന്‍ സൗത്ത് സോണ്‍ എഡിജിപി എ. ഹേമചന്ദ്രന് മേല്‍നോട്ടച്ചുമതല നല്‍കിയാണ് എസ്ഐടി രൂപീകരിച്ചതെന്നും ഇക്കാര്യം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013 ജൂണ്‍ 13ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇതെക്കുറിച്ചന്വേഷിക്കാന്‍ എ. ഹേമചന്ദ്രന് തലവനായി എസ്ഐടി രൂപീകരിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നല്ലോയെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടിയപ്പോള്‍ തീരുമാനമെടുത്തത് താനാണെന്ന മറുപടി ബാലസുബ്രഹ്മണ്യം ആവര്‍ത്തിച്ചു. എസ്ഐടി രൂപീകരിക്കാന്‍ ഡിജിപിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സരിത എസ്. നായരുടെ മൊബൈല്‍ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്ഡ്ഫോണ് നമ്പറില്‍നിന്ന് തിരിച്ചുമുള്ള ഫോണ്‍ വിളികളുമായി ബന്ധപ്പെട്ട് എ. ഹേമചന്ദ്രന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷിച്ചത് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ ഔദ്യോഗിക പദവിയും സൗകര്യങ്ങളും ദുരുപയോഗം ചെയ്തതിനെക്കുറിച്ചുമാത്രമാണ്.
ഫോണ്‍വിളികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്നത്തെ ഇന്റലിജന്റ്സ് എഡിജപി ടി.പി. സെന്‍കുമാറിന് അന്വേഷണച്ചുമതല നല്‍കിയിരുന്നുവെന്നും അദ്ദേഹം നല്കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പേഴ്സണല്‍ സ്റ്റാഫംഗങ്ങളായ ജോപ്പനും ജിക്കുമോനുമെതിരെ നടപടിയെടുത്തത്. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. എ ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടനുസരിച്ചാണ് സലിംരാജിനെ സസ്പെന്‍ഡ് ചെയ്തത്. ഉത്തരവിട്ടത് പൊലീസ് മേധാവിയായ താനാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: