പിണറായി: പിണറായിയില്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ സ്വര്‍ഗീയ രമിത്തിന്റെ കുടുംബത്തിന് സാന്ത്വനമേകാന്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളെത്തി. രമിത്തിന്റെ പിണറായിയിലെ വീട്ടിലെത്തിയ നേതാക്കള്‍ മാതാവ് നാരായണിയെയും സഹോദരി രമിഷയെയും സമാശ്വസിപ്പിച്ചു. അച്ഛനെയും മകനെയും ആസൂത്രിതമായി കൊലപ്പെടുത്തിയ സിപിഎം കാട്ടാളത്തം സമാനതകളില്ലാത്തതാണെന്ന് ബിജെപി എംപി ഗോപാല്‍ ഷെട്ടി പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, കെ.പ്രമോദ്, ഒ.രാഗേഷ്, പി.ആര്.രാജന്, ആര്.കെ.ഗിരിധരന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: