ബെംഗളൂരു: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ 17ന് പഥസഞ്ചലനത്തില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴിയാണ് രുദ്രേഷിനെ ഗണവേഷത്തില്‍ തന്നെ അക്രമികള്‍ കൊലപ്പെടുത്തിയത്.
രണ്ട് ബൈക്കുകളില്‍ എത്തിയ അക്രമികളാണ് രുദ്രേഷിനെ കൊലപ്പെടുത്തിയത്.
രുദ്രേഷ് കൊല്ലപ്പെട്ട സ്ഥലത്തെ ഒരു മെഡിക്കല്‍ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളനുസരിച്ച് പ്രതികളെ തിരിച്ചറിയാന്‍ പോലീസിനായിട്ടുണ്ട്. ദൃക്സാക്ഷികളില്‍ നിന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊലപാതകമെന്ന് ആര്‍എസ്എസും ബിജെപിയും പറഞ്ഞു. കൊലപാതകം സംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തണമെന്ന് കര്‍ണാടക ബിജെപി പ്രസിഡന്റ് ബി.എസ്. യെദിയൂരപ്പ ആവശ്യപ്പെട്ടു. കൊലപാതകികളുടെ സംസ്ഥാനമായി കര്‍ണാടക മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികളെ ഉടനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത മൂന്ന്നാല് ദിവസത്തിനകം സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്നും ബിജെപി നേതാവ് പറഞ്ഞു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: