ന്യൂദല്‍ഹി: തിരുനല്‍വേലിയില്‍ നിന്ന് അറസ്റ്റിലായ, തൊടുപുഴയില്‍ താമസിച്ചിരുന്ന സുബ്ഹാനി മൊയ്ദീന് ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് വെളിവായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ എന്‍ഐഎയോട് പറഞ്ഞതാണിത്.
മുട്ടിന് പരിക്കേറ്റ് ഒന്നും ചെയ്യാന്‍ കഴിയാതായതോടെയാണ് തന്നെ ഐഎസ് മടങ്ങിപ്പോരാന്‍ അനുവദിച്ചതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇത് എന്‍ഐഎ വിശ്വസിച്ചിട്ടില്ല. കൃത്യമായ ദൗത്യങ്ങള്‍ ഏല്‍പ്പിച്ചാണ് ഇയാളെ അയച്ചതെന്നാണ് സൂചന. സ്ലീപ്പര്‍ സെല്‍ രൂപീകരണമായിരുന്നു ദൗത്യം.
31വയസുള്ള ഇയാള്‍ക്ക് സ്വീഡനിലുള്ള ഐഎസ് നേതാവാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. ഐഎസിന്റെ കേരള ഘടകം ഇയാളാണ് രൂപീകരിച്ചത്. മൊസൂളില്‍ വച്ച് മുട്ടിന് പരിക്കേറ്റെന്നും തുടര്‍ന്ന് 40 ദിവസം നിരീക്ഷത്തിന് വിധേയനാക്കിയ ശേഷമാണ് തന്നെ വിട്ടയച്ചതെന്നും തുര്‍ക്കി വഴിയാണ് താന്‍ മടങ്ങിയതെന്നും ഇയാള്‍ എന്‍ഐഎയോട് പറഞ്ഞിരുന്നു.
ഐഎസിന്റെ ഓപ്പറേഷനുകളും നേതാക്കളെയും നേരിട്ടുകണ്ടിട്ടുള്ള ഇയാള്‍ വിലപിടിപ്പുള്ള ഭീകരനാണ്. മൂന്നു മാസം കടുത്ത പരിശീലനം ഇയാള്‍ നേടിയിട്ടുണ്ട്. എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിക്കാന്‍ പഠിച്ച ഇയാളെ ഭീകരര്‍ വിട്ടയച്ചുവെന്ന വാദം തെറ്റാണെന്നാണ് ഉദ്യോഗസ്ഥര്‍ കുരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: