കണ്ണൂര്‍: പിണറായി ഭരണത്തില്‍ ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി, സിപിഎം ആക്രമണത്തില്‍ കിടപ്പാടമുള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ട കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള അമ്മമാരുള്‍പ്പെടെ കളക്ട്രേറേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി.
ധര്‍ണ്ണ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ. രഞ്ചിത്ത്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം കെ. സജീവന്, മഹിളാമോര്‍ച്ച ജില്ല പ്രസിഡണ്ട് എന്‍. രതി എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ പഴയ ബസ്സ്സ്റ്റാന്റില്‍ നിന്നും ആരംഭിച്ച ബിജെപി മാര്‍ച്ചിന് ദേശീയ സമിതിയംഗം പി.കെ.വേലായുധന്, സംസ്ഥാന സമിതിയംഗങ്ങളായ എ. ദാമോദരന്‍, വി.വി. ചന്ദ്രന്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജുഏളക്കുഴി, ബിജെപി മേഖല വൈസ് പ്രസിഡണ്ട് എ.പി. ഗംഗാധരന്, ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാധാകൃഷ്ണന്, കെ.ബി. പ്രജില്‍,എം.കെ. വിനോദ്, ഭാഗ്യശീലന്‍ ചാലാട്,ആര്.കെ. ഗിരിധരന്,പി.ആര്. രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി സിപിഎം നടത്തുന്ന നിരന്തര അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കണ്ണൂരിലെ അമ്മമാരെ കൊണ്ട് ആയുധമെടുപ്പിക്കാന്‍ അവസരം ഉണ്ടാക്കരുതെന്നും സിപിഎം നേതാക്കളുടെ വീട്ടുപടിക്കലേക്ക് സമരം വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
ബിജെപി ദേശീയ കൗണ്‍സില്‍ മെമ്പര്‍ ഗോപാല്‍ഷെട്ടി എംപി, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: