വടകര: കെട്ടിടം തുറക്കല്‍ നഗരസഭ യോഗം ബഹളത്തില്‍ കലാശിച്ച#ു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ബിഒടി കെട്ടിടം വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പ്രവര്‍ത്തന രഹിതമായി കിടക്കുന്നതിനെ ചൊല്ലി കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. 25 കോടി ചെലവിട്ട് നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് കം വെജിറ്റബിള്‍ മാര്‍ക്കറ്റിന്റെ ഒരു മുറി പോലും ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ഒരു മുറി പോലും വാടകക്ക് നല്കാന് കഴിയാത്തതിലൂടെ വലിയ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടാക്കിയതെന്ന് ബിജെപി കൗണ്‍സിലറടക്കമുള്ള പ്രതിപക്ഷാംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു. സമയ ബന്ധിതമായി തീര്‍ക്കേണ്ട ബിഒടി കെട്ടിടം പൂര്‍ത്തീകരിക്കാത്തത് 18 കോടിയോളം രൂപ കരാറുകാരില്‍ നിന്ന് ലഭിക്കേണ്ട പിഴ നഗരസഭ ഒഴിവാക്കി കൊടുത്തിരുന്നു. നവംബര്‍ പകുതിയോടെ ഇത് തുറക്കുമെന്ന് പറഞ്ഞതോടെ ബഹളത്തിന് ശമനമായി. ചെയര്മാന് കെ. ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു. പുതുപുരയില്‍ വ്യാസന്, സിന്ധു എം. സുരേഷ്ബാബു, എം.പി. അഹമ്മദ്, ടി.കേളു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: