മുക്കം: അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേര് താമസിക്കുന്ന ലോഡ്ജുകളിലെ ഭക്ഷണാവശിഷ്ടവും മറ്റു മാലിന്യങ്ങളും സ്ക്കൂള്‍പരിസരത്ത് തള്ളുന്നത് ദുരിതമാവുന്നതായി പരാതി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ജിഎല്‍പി സ്കൂളിന് തൊട്ടടുത്താണ് സ്വകാര്യ വ്യക്തികള്‍ നടത്തി വരുന്ന ലോഡ്ജിലെ മാലിന്യ മത്രയും തള്ളുന്നത്.
അസഹ്യമായ ദുര്‍ഗന്ധം കാരണം സ്കൂളില്‍ പഠിപ്പിക്കാനാവാതെ അധ്യാപകരും പഠിക്കാനാവാതെ വിദ്യാര്‍ത്ഥികളും ദുരിതമനുഭവിക്കുകയാണ്. 200 ഓളം വിദ്യാര്‍ത്ഥികളും 10 ഓളം അധ്യാപകരുമാണ് ഈ സ്കൂളിലുള്ളത്. ദുര്‍ഗന്ധം കാരണം സ്കൂളില്‍ വാതിലും ജനലും പൂര്‍ണ്ണമായും അടച്ചിട്ട് പഠനം നടത്തേണ്ട ഗതികേടിലാണ് അധ്യാപകര്‍. പി ടി എ കമ്മറ്റിയടക്കം നിരവധി തവണ പരാതി നല്‍കിയിട്ടും ആരോഗ്യ വകുപ്പോ മറ്റു ബന്ധപ്പെട്ടരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുത. മത്സ്യമാംസ അവശിഷ്ടമടക്കം സ്കൂളിന് സമീപത്ത് കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: