കോഴിക്കോട്: കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ് ഐ വ്യാപക അക്രമം നടത്തിയതായി എബിവിപി ജില്ലാ കമ്മിറ്റി. എസ്എഫ്ഐക്കാരോടൊപ്പം പുറത്തു നിന്നുള്ള ഡിവൈഎഫ്ഐ ക്രിമിനല്‍ സം ഘവും ചേര്ന്നാ ണ് എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.
ഗുരുവായൂരപ്പന് കോളജില്‍ നടന്ന അക്രമത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എബിവിപിയുടെ ചെയര്‍ മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇ.കെ. ഹരിപ്രസാദ് വര്‍മ്മ, മാഗസിന് എഡിറ്റര്‍ സ്ഥാനാ ര്‍ത്ഥിയായിരുന്ന അരുണ്‍, വിഘ്നേശ്, ഗായത്രി, സായൂജ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത.് പരിക്കേറ്റവരെ ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റക്ക് മത്സരിച്ച് എബിവിപി ജനറല്‍ സീറ്റുകളിലടക്കം വന്‍ മുന്നേറ്റമാണ് കൈവരിച്ചത്. പിജി പ്രതിനിധി, മൂന്നു അസോസിയേഷനുകള്‍ എന്നിവയില്‍ എബിവിപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പിജി പ്രതിനിധിയായി വിഷ്ണുപ്രസാദ്, ഹിന്ദി ഹിസ്റ്ററി അസോസിയേഷന് ഹരികൃഷ്ണന്, ഹിസ്റ്ററി അസോസിയേഷനില്‍ ജിഷ്ണു, ബികോം, ബിബിഎ അസോസിയേഷനില്‍ അതുല്യ എന്നിവരാണ് വിജയിച്ചത്. ചെയര്മാന് സ്ഥാനാര്‍ത്ഥി ഹരിപ്രസാദ് വര്‍മ്മ 47 വോട്ടിനാണ് തോറ്റത്. എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘം പ്രകടനമായി വന്നാണ് എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടികളെയടക്കം ഗുണ്ടാസംഘം തല്ലിച്ചതച്ചു.
കുന്ദമംഗലം ഗവ. ആര്‍ട്സ് കോളജില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി സ്ഥാ നാര്ത്ഥിയായ ശ്രാ വണ്‍ ജയിച്ചു. എബിവിപിയുടെ വിജയത്തില്‍ കുപിതരായ എസ്എഫ്ഐക്കാരാണ് എബിവിപി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. പരിക്കേറ്റ കെ. അധിന് എന്ന എബിവിപി പ്രവര്‍ത്തകനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ജില്ലയില്‍ എസ്എഫ് ഐ നടത്തിയ അക്രമത്തില്‍ എബിവിപി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: