ബീജിങ്: പാക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബയെ സൈനിക വിഭാഗമായി ചിത്രീകരിച്ച് ചൈനീസ് മാധ്യമം.
ചൈനീസ് സര്‍ക്കാരിന്റെ ഗ്ലോബല്‍ ടൈംസ് ആണ് ഭീകരസംഘടനയെ സൈനിക വിഭാഗമായി ചിത്രീകരിച്ചത്. ഭാരതത്തില്‍ ചൈനീസ് വസ്തുക്കള്‍ ബഹിഷ്കരിക്കുന്നതു സംബന്ധിച്ചുള്ള ലേഖനത്തിലാണ് വിവാദ പരാമര്‍ശം.
ഭാരതവും ചൈനയുമായുള്ള ബന്ധം സൗഹൃദപരമായി മുന്നോട്ട് കൊണ്ട് പോകണമെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രധാന പ്രശ്നങ്ങളിലെ വ്യത്യസ്ത നിലപാടുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
ഭാരത-ചൈന ബന്ധം എക്കാലവും അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരിലും ചൈന-പാക്കിസ്ഥാന് സൗഹൃദത്തിന്റെ പേരിലും ആടിയുലഞ്ഞിട്ടേയുള്ളൂ. എന്‍എസ്ജി (ആണവ വിതരസംഘം) അംഗത്വം ലഭിക്കാത്തതില്‍ ഇന്ത്യ ചൈനയെയാണ് കുറ്റപ്പെടുത്തുന്നത്.
പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തൊയ്ബ എന്ന സൈനിക സംഘത്തിന്റെ തലവനെ യുഎന്നില്‍ രാജ്യാന്തര കുറ്റവാളിയാക്കാനുള്ള ഭാരത ശ്രമം തടഞ്ഞതും ചൈനയാണെന്നാണ് വിമര്‍ശനമെന്നും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു.
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. പ്രശ്നങ്ങള്‍ മാറ്റിവച്ച് സമൂല ഉന്നമനത്തിനായാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടത്. 2013 മുതല്‍ ഭാരതത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നത് വഴി രാഷ്ട്രീയ പ്രശ്നങ്ങള്‍ മാത്രമല്ല, മറിച്ച് ഭാരതവും ചൈന്യയും തമ്മിലുള്ള വാണിജ്യ ബന്ധവും തകരമെന്നും ലേഖനത്തില്‍ പറയുന്നു.
എന്തായാലും മൊത്തത്തിലുള്ള വികസനത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ കൈകോര്‍ക്കണമെന്നാണ് ലേഖനത്തിലൂടെ ചൈന സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: