തിരുവനന്തപുരം: മാധ്യമവിലക്കില്‍ പ്രശ്നപരിഹാരത്തിന് നാലാഴ്ചത്തെ സമയം വേണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടക്കുകയാണെന്നും അറിയിച്ചു. കേസ് നവംബര്‍ ഏഴിലേക്ക് മാറ്റി.
കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ ഏഴിനകം പരിഹാരം ഉണ്ടാക്കി ഹൈക്കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കുന്നതില്‍ എന്താണ് എതിര്‍പ്പെന്ന് സുപ്രീംകോടതി ആരാഞ്ഞു.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കുന്നതില്‍ ചില എതിര്‍പ്പുകളുണ്ട്. അത് പരിഹരിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടത്തി വരികയാണെന്നും ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു.
പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍സിബല്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വരുന്നതിന് തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: