രാജ്യത്ത് ഒരു പൊതു സിവില്‍ നിയമം വേണം എന്നുള്ളത് ഇന്ത്യന്‍ ഭരണഘടനയെഴുതി അംഗീകരിച്ച അന്ന് മുതലുള്ള ആവശ്യമാണ്. ഭരണഘടനയിലെ ആ ഭാഗം കൂടി അംഗീകരിച്ചുകൊണ്ടാണ് മുസ്ലിംകള് അടക്കം എല്ലാവരും ഭാരതത്തെ സ്വന്തം രാജ്യമായി സ്വീകരിച്ചത്. ശരിയത്ത് നിയമം വേണം എന്നുള്ളവര്‍ക്കു വേണ്ടി, അവര്‍ തന്നെ വാശി പിടിച്ച്, ഭാരതത്തെ പങ്കു വച്ച് പാക്കിസ്ഥാന് എന്ന ഒരു രാജ്യം ഉണ്ടാക്കിയിരുന്നു. ആ ആവശ്യക്കാര്‍ക്ക് എന്നേ ഭാരതം വിട്ടുപോയി ശരിയത്ത് നിയമമുള്ള പാക്കിസ്ഥാനിലേക്ക് പോകാമായിരുന്നു. ആ അവസരം ഇപ്പോഴും അവര്‍ക്കുണ്ട്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ഒരു പ്രധാന വിഷയം രാജ്യത്തു ഒരു പൊതു സിവില്‍ നിയമം കൊണ്ടുവരിക എന്നുള്ളത് ആയിരുന്നു. എങ്കിലും, 2015 ഒക്ടോബറില്‍ സുപ്രീംകോടതി, ‘നിങ്ങള്‍ എന്ത് കൊണ്ട് ഒരു Common Civil Code നടപ്പിലാക്കുന്നില്ല’ എന്ന് ചോദിച്ചുകൊണ്ട് ‘നിയമത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ലോ കമ്മീഷനെ നിയോഗിക്കണം’ എന്ന് നിര്‍ദ്ദേശിച്ചപ്പോള്‍, അതിനുള്ള നടപടികള്‍ എടുക്കാന്‍ ലോ കമ്മിഷനെ ഏല്‍പ്പിക്കുകയായിരുന്നു. അതനുസരിച്ചു ചോദ്യാവലി തയാറാക്കിയത് ലോ കമ്മീഷന് തന്നെയാണ്.
സുപ്രീംകോടതി സര്‍ക്കാരിനോട് ഇതാവശ്യപ്പെട്ടത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ചിലരുടെ കേസ് പരിശിധിക്കുന്നതിനിടയിലാണ്, അല്ലാതെ ആര്‍എസ്എസോ മറ്റേതെങ്കിലും ഹിന്ദു സംഘടനയോ ആവശ്യപ്പെട്ടിട്ടല്ല. അതുപോലെ, മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത് മുസ്ലിം സ്ത്രീകള്‍ ആയിരുന്നു. അതിലും ആര്‍എസ്എസിനോ ബിജെപിക്കോ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. അവരുടെ കേസ് പരിഗണിക്കവെ, കോടതി, സക്കറിന്റെ അഭിപ്രായം ആരാഞ്ഞപ്പോഴാണ്, മോദി സര്‍ക്കാര്‍ മുസ്ലിം സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് കോടതിയെ അറിയിച്ചത്.
2012 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ആയിരുന്നു, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്ഫ. ലം പ്രഖ്യാപിച്ചത്ഏ പ്രില്‍ 14ന്. അതായത് അടുത്ത തെരഞ്ഞെടുപ്പ് 2017 ഫെബ്രുവരിയില്‍ തുടങ്ങുമായിരിക്കും. ഇതുവരെയും തെരഞ്ഞെടുപ്പ് ദിനങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട്, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലവില്‍ വന്നിട്ടുമില്ല.
‘എന്തു കൊണ്ട് പൊതു സിവില്‍ നിയമം നടപ്പിലാക്കുന്നില്ല, എന്തുകൊണ്ട് ചുമതല ലോ കമ്മീഷനെ ഏല്‍പ്പിക്കുന്നില്ല?’എന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചത് 2015 ഒക്ടോബറില്‍ ആയിരുന്നു. 2016 ഏപ്രില്‍-മെയ് മാസക്കാലത്തു അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. അതുകഴിഞ്ഞു, 2016 ജൂലൈ ഒന്നിനായിരുന്നു, സര്‍ക്കാര്‍, പൊതു സിവില്‍ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ചു ലോ കമ്മീഷന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയത്. അതായത്, യുപി തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള സമയത്തിനു ഏഴ് മാസം മുന്‍പ്. അതുകഴിഞ്ഞു, ഒക്ടോബര്‍ ഏഴിന് ലോ കമ്മീഷന് ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം ചോദിക്കുന്നു. അതായത്, യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള സമയത്തിനു ഏതാണ്ട് നാല് മാസം മുന്‍പ്.
എന്നിട്ടും, എല്ലാ കപട മതേതരവാദികളും – സ്വയം പ്രഖ്യാപിത ബുദ്ധി(യില്ലാ) ജീവികളും മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പറയുന്നു, ‘മോദി സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്പില് കണ്ടുകൊണ്ടു വര്‍ഗ്ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുകയാണ്’ എന്ന്. അതിനും രണ്ട് ആഴ്ചയോളം മുന്‍പേ അതിര്‍ത്തി കടന്നു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു എന്നും ആരോപിക്കുന്നു.
മോദി സര്‍ക്കാര്‍ രാജ്യനന്മക്കു വേണ്ടി എന്തുചെയ്യാന്‍ ശ്രമിച്ചാലും അതില്‍ വര്‍ഗ്ഗീയത കുത്തിക്കയറ്റി, ഭൂരിപക്ഷ-ന്യൂനപക്ഷ സംഘര്‍ഷം വളര്‍ത്തി തങ്ങളുടെ ന്യൂനപക്ഷ വോട്ടുബാങ്കുകള്‍ സംരക്ഷിക്കുന്ന പരിപാടി മതേതര മുഖംമൂടികള്‍ എക്കാലവും തുടര്‍ന്നുപോന്നിട്ടുള്ള ഒരു നയമാണ്. ഈ കപട മതേതരക്കാര്‍ എന്നും വര്‍ഗ്ഗീയത വളര്‍ത്തി അതിന്റെ കുറ്റം മുഴുവനും ഹൈന്ദവ സഘടനകളില്‍ ആരോപിക്കുകയായിരുന്നു – ഇപ്പോഴും അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതൊക്കെ കണക്കിലെടുത്തുകൊണ്ട് വിവരവും വിവേകവും ഉള്ളവര്‍ ചിന്തിക്കുക: സര്‍ക്കാര്‍ എപ്പോള്‍ എവിടെയാണ് ഇതില്‍ വര്‍ഗ്ഗീയത കൊണ്ടുവന്നത്? അങ്ങനെ ആയിരുന്നെങ്കില്‍, സുപ്രീം കോടതി, 2015 ല്‍ ഈ വിഷയത്തില്‍ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടത്, ബിഹാര്‍ അടക്കം അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്‍തൂക്കം കൊടുക്കാന്‍ വേണ്ടി ആയിരുന്നു എന്നും ആരോപിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: