ന്യൂദല്‍ഹി: ദേശീയ കബഡി താരം രോഹിത് ചില്ലാറിനെ ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ രോഹിത് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന പരാതിയിന്മേലാണ് അറസ്റ്റ്.
കഴിഞ്ഞദിവസമാണ് രോഹിത് ചില്ലാറിന്റെ ഭാര്യ ലളിതയെ ദക്ഷിണ ദല്‍ഹിയിലെ നന്ഗോലിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തനിക്ക് നേരിട്ട പീഡനത്തെ കുറിച്ച് പറയുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്ത ശേഷമാണ് ലളിത ആത്മഹത്യ ചെയ്തത്.
ഈ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നതായി കത്തിലും വീഡിയോയിലും ലളിത ആരോപിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രോകബഡി ലീഗില്‍ ബെംഗളൂരു ബുള്‍സിന്റെ താരമാണ് 26-കാരനായ രോഹിത് ചില്ലാര്‍.
രോഹിത്തിന്റെ അച്ഛന് വിജയ് സിംങിനെ ഈ കേസ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. ലളിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: