കണ്ണൂര്‍/തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന് പുതിയ വിവാദത്തില്‍. മന്ത്രിയായിരിക്കേ ജയരാജന്റെ കുടുംബവകയായ ഇരിണാവ് ചുഴലി ഭഗവതിക്ഷേത്ര നവീകരണത്തിന് 1200 ക്യൂബിക് മീറ്റര്‍ തേക്ക് സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് വനംമന്ത്രി കെ. രാജന് നല്കിയ കത്താണ് വിവാദമായത്. ജയരാജന്റെ കുടുംബബന്ധുക്കളാണ് ഇരിണാവ് ക്ഷേത്രത്തിന്റെ ട്രസ്റ്റികള്‍.
വിപണിയില്‍ 15 കോടി വരുന്ന തേക്കാണ് ജയരാജന് ആവശ്യപ്പെട്ടത്. വ്യവസായമന്ത്രിയുടെ ലെറ്റര്‍ പാഡിലാണ് ഈ ആവശ്യമുന്നയിച്ച് കത്തയച്ചത്. ആവശ്യം പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ച് വനംമന്ത്രി കെ.രാജു കണ്ണൂര്‍ ഡിവിഷന് വനംവകുപ്പ് ഓഫീസര്‍ക്ക് കത്ത് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ജീവനക്കാരി ക്ഷേത്രത്തിന്റെ നവീകരണജോലി നടക്കുന്നുണ്ടോ എന്ന് പ്രാഥമിക അന്വേഷണം നടത്തി ഉണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ കണ്ണവത്തെ ഡിഎഫ്ഒ തേക്കിനെക്കുറിച്ച് അന്വേഷണം നടത്തി.
ഇത്രയും വലിയ അളവില്‍ കണ്ണവം വനത്തില്‍ തേക്ക് ലഭ്യമല്ലെന്ന് മറുപടി നല്കി.
മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ ആരോപണവിധേയനും വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളുമായ കെ. പത്മകുമാറിനെ റീ സ്ട്രക്ചറിംഗ് ആന്റ് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡ് (റിയാബ്) എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ സെക്രട്ടറിയായി തുടരാന്‍ അനുവദിച്ചതും ജയരാജന്റെ ക്രൂരകൃത്യത്തില്‍ പെടുന്നു.
റിയാബ് സെക്രട്ടറിയായിരിക്കെ മലബാര്‍ സിമന്റ്സില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പത്മകുമാറിനെ എംഡിയായി നിയോഗിച്ചു. എന്നാല്‍ അഴിമതിക്കേസില്‍ പത്മകുമാറിനെ അറസ്റ്റുചെയ്യുമെന്ന് വ്യക്തമായ ധാരണയുണ്ടായിട്ടും സ്ഥാനത്തുനിന്ന് മാറ്റാന്‍ ജയരാജന് തയ്യാറായില്ല. നിര്‍ണായകസന്ദര്‍ഭത്തില്‍ ജയരാജനെ പിന്തുണച്ചാല്‍ സ്വന്തം ചീട്ടും കീറുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തിരിച്ചറിവാണ് ജയരാജന്റെ പുറത്തുപോക്ക് സ്ഥിരീകരിച്ചത്.
എന്തിന് പത്മകുമാറിനെ റിയാബില്‍ തുടരാന്‍ അനുവദിച്ചു എന്ന ചോദ്യത്തിന് ജയരാജന് മറുപടി നല്‍കിയിട്ടില്ല. അവിടെയാണ് അദൃശ്യമായ ഒരു ചാക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: