അഞ്ചരക്കണ്ടി: ജീവനക്കാര്‍ സമരം നടത്തിവരുന്ന അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ മൂന്ന് വാഹനങ്ങള്‍ സമരാനുകൂലികള്‍ എറിഞ്ഞ് തകര്‍ത്തു. കോളേജ് കാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍, രണ്ട് മിനി ബസ്സുകള്‍ എന്നിവയാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ രാവിലെയാണ് ഒരു സംഘം വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയത്. മറ്റ് അഞ്ചോളം വാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. ബോണസ് പ്രശ്നം പരിഹരിക്കുക, മിനിമം വേതനം അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് 39 ദിവസമായി സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയീസ് യൂണിയന് കോളേജില്‍ സമരം നടത്തിവരികയാണ്.
റിസപ്ഷന്, നെഴ്സിംഗ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, സ്വീപ്പര്‍, സെക്യൂരിറ്റി ജീവനക്കാരാണ് സമരം നടത്തുന്നത്. സമരത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്നും പോലീസ് സംരക്ഷണം അനുവദിച്ചിരുന്നെങ്കിലും പോലീസിന്റെ കണ്മുന്നിലാണ് സിഐടിയുകാര്‍ വാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: