ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫിയോറന്റീന, ഇന്റര്മിലാന്, ഷക്തര്‍ തുടങ്ങിയവര്‍ക്ക് മികച്ച ജയം. അതേസമയം റോമ, അയാക്സ്, വിയ്യാറയല്‍ സമനിലയില്‍.
ഗ്രൂപ്പ് എയില്‍ നടന്ന കളിയില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ ഫെനര്ബാഷക്കെതിരെ വിജയം കണ്ടത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ പോള്‍ പോഗ്ബയുടെ ഇരട്ട ഗോളാണ് യുണൈറ്റഡിന് മികച്ച ജയത്തിന് വഴിയൊരുക്കിയത്. 31-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും ആദ്യപകുതിയുടെ പരിക്കുസമയത്ത് സുന്ദരമായ ഗോളിലൂടെയും പോഗ്ബ െഫനര്ബാഷെ വല കുലുക്കി. 34-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ പെനാല്‍റ്റിയിലൂടെയും 48-ാം മിനിറ്റില്‍ ലിങ്ഗാര്‍ഡും മറ്റ് സ്കോറര്‍മാര്‍. ഫെനര്‍ബാഷെയുടെ ആശ്വാസഗോള്‍ 83-ാം മിനിറ്റില്‍ റോബന് വാന്‍ പെഴ്സിയിലൂടെ. മറ്റൊരു കളിയില്‍ ഫെയ്നൂര്‍ദ് ഏകപക്ഷീയമായ ഒരു ഗോളിന് സോറിയ ലുഹാന്‍സ്കിനെയും കീഴടക്കി. മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ഫെയ്നൂര്‍ദും യുണൈറ്റഡും ഒന്നും രണ്ടും സ്ഥാനങ്ങളില്‍. നാല് പോയിന്റുമായി ഫെനര്‍ബാഷെ മൂന്നാമത്.
ഗ്രൂപ്പ് കെയില്‍ നടന്ന കളിയില്‍ ഇന്റര്മിലാന് പ്രീമിയര്‍ ലീഗ് ക്ലബ് സതാംപ്ടണെ 1-0ന് പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 67-ാം മിനിറ്റില്‍ അലസ്സാന്ഡ്രേ കാന്‍ഡ്രിവ വിജയഗോള്‍ നേടി. മറ്റൊരു കളിയില്‍ സ്പാര്‍ട്ട പ്രാഗ് ഇതേ മാര്‍ജിനില്‍ ഹാപോയല്‍ ഷീവയെയും കീഴടക്കി.
ഗ്രൂപ്പ് ബിയില്‍ ഒളിമ്പിയാക്കോസ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എഫ്സി അസ്താനയെ തകര്‍ത്തപ്പോള്‍ ബിഎസ്സി യങ് ബോയ്സ് 3-1ന് അപോയലിനെയും പരാജയപ്പെടുത്തി. ആറ് പോയിന്റ് വീതമുള്ള അപോയലും ഒളിമ്പിയാക്കോസും ഒന്നും രണ്ടും സ്ഥാനങ്ങൡ. യങ്ബോയ്സ് നാല് പോയിന്റുമായി മൂന്നാമത്.
ഗ്രൂപ്പ് എഫില്‍ കെആര്‍സി ജെന്‍ക് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്ലറ്റിക് ബില്‍ബാവോയെ പരാജയപ്പെടുത്തിയപ്പോള്‍ റാപ്പിഡ് വിയന്ന-സാസ്സുലോ കളി 1-1ന് സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പ് ജിയിലെ രണ്ട് കളിയും സമനിലയില്‍.സെല്‍റ്റ വീഗോ-അയാക്സ്, സ്റ്റാന്‍ഡേര്‍ഡ് ലീഗെ-പനാത്തിനായിക്കോസ് മത്സവും 2-2ന് തുല്യതയില്‍ പിരിഞ്ഞു. ഗ്രൂപ്പ് എച്ചില് നടന്ന കൡയില്‍ ഷക്തര്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കെഎഎ ജെന്റിനെ തകര്‍ത്തപ്പോള്‍ സ്പോര്‍ട്ടിങ് ബ്രാഗ-കോന്യാസ്പര് കളി 1-1ന് സമനിലയില്‍.
ഗ്രൂപ്പ് ജെയില്‍ ഫിയോറന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്ലോവന് ലിബെറക്കിനെ തോല്‍പ്പിച്ചു. നിക്കോള കാലിനിക്ക് രണ്ട് ഗോള്‍ നേടി.
ഗ്രൂപ്പ് എല്ലില്‍ സ്റ്റീവ് ബുക്കാറസ്റ്റ്-എഫ്സി സൂറിച്ച് കളി 1-1നും വിയ്യാറയല്‍ ഒസ്മാന്ലിസ്പര് മത്സരം 2-2നും സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ സെനിത് സെന്റ് പീറ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡുന്‍ഡാല്‍കിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: