കോഴിക്കോട്: സംസ്ഥാന പൊലീസ് കായികമേളയുടെ രണ്ടാം ദിനത്തില്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍. പുരുഷന്മാരുടെ ഡിസ്ക്കസ്ത്രോയില്‍ എസ്എപിയുടെ ബേസില്‍ ജോര്‍ജ്ജും വനിതകളില്‍ പോലിസ് അക്കാദമിയിലെ പി.എ. ആര്യയുമാണ് റെക്കോര്‍ഡുകള്‍ക്ക് ഉടമകളായത്. ലോംഗ്ജംപ് താരമായ ബേസില്‍ ആദ്യമായാണ് ഡിസ്ക്കസ്ത്രോയില്‍ പങ്കെടുക്കുന്നത്. 2007ല്‍ ലാല്‍ ബാബു സ്ഥാപിച്ച 37.91 മീറ്ററിന്റെ റെക്കോര്‍ഡ് 38.05 എറിഞ്ഞാണ് ബേസില്‍ മറികടന്നത്. 2014ല്‍ ജീജമോഹന് സ്ഥാപിച്ച 24.79ന്റെ റെക്കോര്‍ഡാണ് പി.എ. ആര്യ 28.38 മീറ്ററില്‍ മറികടന്നത്. മത്സരത്തില്‍ രണ്ടാമതെത്തി ജീജമോഹന് വെള്ളിനേടി.
രണ്ടാംദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 36 പോയിന്റുമായി കണ്ണൂര്‍ മുന്നേറുകയാണ്. 26 പോയിന്റുമായി പാലക്കാടാണ് രണ്ടാംസ്ഥാനത്ത്. 25 പോയിന്റുമായി തൃശൂര്‍ മൂന്നാംസ്ഥാനത്തുണ്ട്. ബറ്റാലിയന് വിഭാഗത്തില്‍ 53 പോയിന്റുമായി പൊലിസ് അക്കാദമി ഒന്നാംസ്ഥാനവും 52 പോയിന്റുമായി എസ്എപി രണ്ടാംസ്ഥാനവും 46 പോയിന്റുമായി കെഎപി ത്രീ മൂന്നാംസ്ഥാനത്തുമാണ്.
10000 മീറ്റര്‍ നടത്തത്തില്‍ കണ്ണൂരിന്റെ മരിയ ജോസ് സ്വര്‍ണ്ണംനേടി. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ എസ്എപിയുടെ നിബുജോര്ജ്ജും പോള്‍വാള്‍ട്ടില്‍ ഇടുക്കിയുടെ ബിനോയ് കെ. തോമസും 1500മീറ്ററില്‍ തൃശൂരിന്റെ സുജിത്തും 400 മീറ്ററില്‍ കെഎപി അഞ്ചിന്റെ ഷരീഫും സ്വര്‍ണ്ണം നേടി.
ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള മത്സരങ്ങള്‍ സമാപന ദിവസമായ ഇന്ന് നടക്കും. 45 വയസ്സിന് മുകളിലുള്ള പുരുഷന്മാര്ക്ക് 800 മീറ്റിലും 45 വയസ്സിന് താഴെയുള്ള വനിതകള്‍ക്ക് 200 മീറ്ററിലുമാണ് മത്സരം. ഇന്ന് വൈകീട്ട് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: