ഇസ്ലാമാബാദ്: സ്കിസോഫ്രീനിയ മനോരോഗമല്ലെന്ന് പക്ക് സുപ്രീംകോടതി വിധിച്ചു. ഈ രോഗമുള്ള കൊലക്കേസ് പ്രതിയെ തൂക്കിക്കൊല്ലാനും ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു.
സ്കിസോഫ്രീനിയ മനോരോഗങ്ങളുടെ നിയമപരമായ നിര്‍വചനത്തില്‍ പെടുന്നില്ല.അതിനാല്‍ ഈ രോഗമുള്ളയാളെ തൂക്കിക്കൊല്ലുന്നില് കുഴപ്പവുമില്ല. 2001ല്‍ മൗലവിയെ വധിച്ച കേസിലെ പ്രതി ഇമാദ് അലിയെ തൂക്കിക്കൊല്ലന്നതിനെതിരായ ഹര്‍ജിയില്‍ കോടതി വ്യക്തമാക്കി. 50 വയസുള്ള അലി കടുത്ത പാരനോയ്ഡ് സ്കിസോഫ്രീനിയ രോഗിയാണെന്നും വധിക്കാന്‍ പാടില്ലെന്നും ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകന് വാദിച്ചു. ഇത്തരം രോഗികള്‍ക്ക് താന്‍ ചെയ്ത കുറ്റമെന്തെന്നുപോലും അറിയില്ലെന്നും വക്കീല്‍ പറഞ്ഞു. ഈ വാദം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: