ബീജിങ്: ജമ്മുകശ്മീരിലെ ലഡാക്കില്‍ ഭാരത-ചൈന സൈനികര്‍ സംയുക്ത അഭ്യാസം നടത്തിയത് സാധാരണ നടപടി മാത്രമെന്ന് ചൈന. ഏതെങ്കിലും ഒരു മൂന്നാംരാജ്യത്തെ(പാക്കിസ്ഥാന്) ലക്ഷ്്യമിട്ടല്ല പരിശീലനം നടത്തിയതെന്നും കശ്മീര്‍ വിഷയവുമായി സൈനിക പരിശീലനത്തിന് ബന്ധമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് പറഞ്ഞു.
ഒക്ടോബര്‍ 19ന് അപ്രതീക്ഷിതമായി ഭാരത-ചൈനീസ് സൈന്യങ്ങള്‍ ലഡാക്കില്‍ സൈനികാഭ്യാസം നടത്തിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇരുരാജ്യങ്ങളും സംയുക്ത പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. പാക്കിസ്ഥാന് അടക്കമുള്ള രാജ്യങ്ങളെ അമ്പരപ്പിച്ച നടപടിയാണ് ലഡാക്കിലെ സൈനികാഭ്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: