ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെ കാണാതായ സംഭവത്തില്‍ വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് ഇടത് സംഘടനകള്‍. വിഷയത്തെ മുസ്ലിം പ്രശ്നമാക്കി ചിത്രീകരിച്ച് രാജ്യമൊട്ടാകെ ഹിന്ദു സംഘടനകള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് പ്രചരിപ്പിക്കുകയാണ്. തീവ്രമുസ്ലിം വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെയാണ് വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രചാരണം.
സര്‍വ്വകലാശാലയിലെ രാജ്യവിരുദ്ധ പരിപാടികളെ എതിര്‍ത്തപ്പോള്‍ അതിനെ ചെറുക്കാന്‍ ഇടത് സംഘടനകളും മുസ്ലിം മതതീവ്രവാദികളും യോജിച്ചിരുന്നു. രാജ്യ താല്പര്യത്തിനൊപ്പം നിന്നത് എബിവിപിക്ക് കാമ്പസില്‍ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കി. തെരഞ്ഞെടുപ്പില്‍ ഇതിനെതിരേ ഇടത് സംഘടനകള്‍ക്ക് ഒന്നിച്ച് മത്സരിച്ചു. കാമ്പസില്‍ എബിവിപി സംഘടനാസംവിധാനം ശക്തമാണിപ്പോള്‍.
സഹപാഠിയെ പീഡിപ്പിച്ചതിന് ഐസ മുന്‍ സംസ്ഥാന പ്രസിഡണ്ട് അന്മോള് രത്തന്‍ അറസ്റ്റിലായതും മറ്റും ഇടത് സംഘടനകളുടെ വിലകളഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നജീബിന്റെ തിരോധാനം എബിവിപിക്കെതിരെ വിനിയോഗിക്കാനുള്ള ഇടത്- മുസ്ലിം നീക്കം.
തിരോധാനം ഇടത് സംഘടനകളുടെ ഒത്തുകളിയാണെന്ന സംശയവും ബലപ്പെടുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണത്തിന് ദല്‍ഹി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇത് അപ്രതീക്ഷിതമായി. ഇടത് സംഘടനകള്‍ ആഭ്യന്തരമന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി. നജീബിന്റെ അമ്മയെയും സഹോദരിയെയും രംഗത്തിറക്കി വൈകാരികമാക്കിയാണ് സമരം.
എബിവിപി നേതാവിന് വധഭീഷണി
ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ എബിവിപി നേതാവിനെതിരെ വധഭീഷണി. മുന്‍ വിദ്യാര്‍ത്ഥി യൂണിയന് ജനറല്‍ സെക്രട്ടറി സൗരഭ് ശര്‍മയെ വെട്ടിനുറുക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.
ഞങ്ങളുടെ ആളുകള്‍ നിന്നെ തിരയുകയാണ്. ബംഗാളില്‍ നിങ്ങളുടെ സമുദായക്കാരെ ഞങ്ങള്‍ വെട്ടിയരിഞ്ഞതില് നിന്ന് താങ്കള്‍ ഒന്നും പഠിച്ചിട്ടില്ല. ഒരു മുസ്ലിമിനെ തൊടാന്‍ നിങ്ങള്‍ എങ്ങനെ ധൈര്യപ്പെട്ടു. താങ്കളെയും എബിവിപിയെയും ഞങ്ങള്‍ ഇല്ലാതാക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.
ഷഹീദ് ഖാന് എന്നയാളുടെ പേരിലാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വസന്ത്കുഞ്ജ് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: