പാറശാല (തിരുവനന്തപുരം): 27-ാമത് ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പിന് പാറശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ തിരിതെളിഞ്ഞു. ആദ്യമായാണ് കേരളം ദേശീയ മത്സരത്തിന് വേദിയാകുന്നത്.
വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ അദ്ധ്യക്ഷന്‍ ടി. ചക്രവര്‍ത്തിയുടെ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജജ് ഉദ്ഘാടനം ചെയ്തു. ഒ. രാജഗോപാല്‍ എംഎല്‍എ മുഖ്യാതിഥിയായി. വിദ്യാഭാരതി ജോയിന്റ് സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
സിഐഎസ്എസ്എ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ്കുമാര്‍, സ്വാഗതസംഘം ചെയര്മാന് എം. നന്ദകുമാര്‍, വിദ്യാഭാരതി ക്ഷേത്രീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.സി. ഗോപിനാഥ്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്മലന്, ബിവിഎന്‍ കേരളാ വൈസ്പ്രസിഡന്റ് രാമചന്ദ്രന്‍നായര്‍, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്, പാറശാല ഭാരതീയ വിദ്യാപീഠം സ്കൂള്‍ പ്രിന്‍സിപ്പള്‍ കെ. പ്രതാപ് റാണ, പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, വാര്‍ഡ് മെമ്പര്‍മാരായ നീല, പ്രഭ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരതത്തിലെ പത്ത് സോണുകളില്‍ നിന്നായി 700ഓളം മത്സരാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
പഞ്ചാബ്, ദല്‍ഹി, ഹരിയാന, ജമ്മുകാശ്മീര്‍, ഹിമാചല്‍പ്രദേശ്, ബീഹാര്‍, ഒറീസ്സ, ബംഗാള്‍, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍, തമിഴ്നാട്, ഛത്തീസ്ഗഢ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മത്സരാര്‍ത്ഥികളെ ബാലവിഭാഗമെന്നും തരുണവിഭാഗമെന്നും തിരിച്ച് 38 ടീമുകളായിട്ടാണ് മത്സരത്തിനിറങ്ങുന്നത്. ആദ്യമത്സരം മുന്‍കാലത്ത് ദേശീയ വിജയികളായിട്ടുള്ള രാജസ്ഥാനും ഉത്തര്‍പ്രദേശും തമ്മിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: