തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകുല്യങ്ങള്‍ നല്കി പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റും കരാറുകാരും തയ്യാറാകണമെന്ന് മേനംകുളം ബിപിസിഎല്‍ സംയുക്ത ട്രേഡ് യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴക്കൂട്ടം മേനംകുളത്തെ ബിപിസിഎല്‍ മാനേജ്മെന്റ് ലോറി കരാറുകാരുമായി ഒത്തുകളിച്ച് തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് മുന്‍ എംഎല്‍എ ടി. ശരത്ചന്ദ്രപ്രസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബോണസ് സംബന്ധമായ ചര്‍ച്ചകളില്‍ കരാറുകാര്‍ പങ്കെടുക്കാതിരുന്നത് ആസൂത്രിതമാണ്. പ്ലാന്റില്‍ ബോധപൂര്‍വ്വം പ്രതിസന്ധി സൃഷ്ടിച്ച് വാഹനങ്ങള്‍ തൂത്തുക്കുടി, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലേക്കയച്ച് അധികലാഭം നേടാന്‍ മാനേജ്മെന്റ് ഒത്താശ ചെയ്യുകയാണ്. അതീവ സുരക്ഷ ഉറപ്പാക്കേണ്ട മേഖലയായിട്ടും കാലാവധി കഴിഞ്ഞ ലോറികളാണ് കൂടുതലായും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ സംയുക്ത ട്രേഡ് യൂണിയന് ഭാരവാഹികളായ കെ. നിര്‍മ്മല കുമാര്‍, നൗഷാദ്, ജസ്റ്റിന് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: