മലപ്പുറം: ഏകീകൃത സിവില്‍കോഡ് വിഷയം മുന്‍ നിര്‍ത്തി, മുസ്ലിം സാമുദായിക സംഘടനകളെ ഏകോപിപ്പിക്കാന്‍ മുസ്ലിം ലീഗ് നീക്കം. 29ന് കോഴിക്കോട് സംഘടനകളുടെ യോഗം ചേരാനാണ് തീരുമാനം. ഏകീകൃത സിവില്‍കോഡ് സമുദായത്തിനെതിരെന്ന് സ്ഥാപിക്കാനാണ് പദ്ധതി.
എപി സുന്നി, എപി സമസ്ത, ജമാഅെത്ത ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ നിലവില്‍ ലീഗിന്റെ എതിര്‍പക്ഷത്താണ്. ഏകീകൃത സിവില്‍ കോഡ് ഇസ്ലാം മതത്തിന് ഭീഷണിയാണെന്ന് വരുത്തി, രാഷ്ട്രീയ എതിര്‍പ്പിന് ലീഗ് നേതൃത്വം വഹിക്കുക എന്നതാണ് പദ്ധതി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംകളെ ഒന്നടങ്കം പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണെന്നും അതുകൊണ്ട് ഐക്യം അനിവാര്യമാണെന്നും ലീഗ് പ്രചരിപ്പിക്കുന്നുണ്ട്.
മുഴുവന്‍ മുസ്ലിംകളുടെയും മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ലീഗിന്റെ തന്ത്രമാണിതെന്ന് ചില സംഘടനകള്‍ വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം ഐക്യത്തിന് ലീഗ് ശ്രമിച്ചിരുന്നു. സമസ്ത ഇകെ വിഭാഗത്തിന്റെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടക്കാഞ്ഞത്. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മാറിയ സാഹചര്യത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ മത്രമേ ലീഗിന് നിലനില്ക്കാനാകൂ.
പീസ് സ്കൂളിനെതിരെയുള്ള അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതും അതിനാണ്. ലീഗിന്റെ ലക്ഷ്യം മനസിലാക്കിയ ചില സംഘടനകള്‍ 29ന് നടക്കുന്ന യോഗം ബഹിഷ്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: