ഹൈദരാബാദ്: കലാപ ഭീതിയുണര്‍ത്തി, ഏകീകൃത സിവില്‍ കോഡിനെതിരെ പ്രതിഷേധം. കലാപത്തിനും സംഘര്‍ഷത്തിനും ആഹ്വാനം ചെയ്യും വിധമാണ് ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ വിഷയത്തില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നത്.
ശരിയത്ത് നിയമം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച്, ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിഷേധം നഗരത്തെ ആശങ്കയിലാക്കി. വര്‍ഗ്ഗീയ പ്രസംഗങ്ങളിലൂടെ അറിയപ്പെടുന്ന ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമിന് നേതാവും എംപിയുമായ അസാദുദ്ദീന്‍ ഒവൈസിയാണ് പതിനായിരങ്ങള്‍ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്. മുത്തലാഖിനെയും സിവില്‍ കോഡിനെയും എതിര്‍ക്കുന്നയാളും അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് അംഗവുമാണ് ഒവൈസി.
മഗ്രിബ് പ്രാര്‍ത്ഥനക്ക് ശേഷമാണ് പരിപാടി ആരംഭിച്ചത്. കര്ട്ടന് ഉപയോഗിച്ച് മറച്ചാണ് സ്ത്രീകളെ ഇരുത്തിയത്. സ്റ്റേജ് കാണാത്തതിനാല്‍ എല്‍സിഡി സ്ക്രീനിലൂടെയാണ് ഇവര്‍ പരിപാടി കണ്ടത്. വിവിധ മതനേതാക്കള്‍ സംബന്ധിച്ച പരിപാടിയില്‍ സ്റ്റേജില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ മരിക്കും, പക്ഷെ ശരിയത്ത് നിയമം മാറ്റാന്‍ ഒരാളെയും സമ്മതിക്കില്ല. ഇങ്ങനെയുള്ള മുദ്രാവാക്യമായിരുന്നു മുഴങ്ങിയത്.
അള്ളാഹുവിന്റെ നിര്‍ദ്ദേശം അനുസരിക്കുന്നത് വിലക്കുന്ന ഒരു നിയമവും മുസ്ലിങ്ങള്‍ അംഗീകരിക്കില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനിയും പറഞ്ഞു. കര്ട്ടന് പിന്നിലിരുന്ന സംസാരിച്ച വനിതാ നേതാക്കളും വ്യക്തിനിയമം മാറ്റാനാകില്ലെന്ന് പ്രഖ്യാപിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: