ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്ക് ചാരനെന്നു സംശയിക്കുന്നയാള്‍ അറസ്റ്റില്‍. ജമ്മു ജില്ലയിലെ അര്‍ണിയ മേഖലയില്‍നിന്നുള്ള ബോധ്രാജ് എന്ന ആളാണ് പിടിലായതെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇയാളില്‍ നിന്നു പാക്കിസ്ഥാനിലെ സിം കാര്‍ഡുകളും ഭാരതത്തിലെ സൈനിക ക്യാമ്പുകളുടെ ഭൂപടവും പിടിച്ചെടുത്തു. സുരക്ഷാ സേനയെ എവിടെയൊക്കെ വിന്യസിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഭൂപടമാണ് ഇയാളില്‍ നിന്നും ലഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ സുരക്ഷാസേന അതീവ ജാഗ്രതയിലാണ്. ഇന്നലെ കത്വ ജില്ലയില്‍ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക്ക് റേഞ്ചേഴ്സും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഭാരത പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണു ബിഎസ്എഫ് തിരിച്ചടി നല്‍കിയത്.
അതിര്‍ത്തിയിലെ പുതിയ സ്ഥിതിവിശേഷത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അതിര്‍ത്തിയില്‍ സൈന്യത്തോട് കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: