ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയില്‍ വെച്ച് രണ്ട് ജെയ്ഷെ -ഇ-മുഹമ്മദ് ഭീകരര്‍ പിടിയില്‍. കനിസ്പോര മേഖലയില്‍വച്ചാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും എകെ 47 തോക്ക്, പിസ്റ്റള്‍, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ബാരമുള്ള ജില്ലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് 52 രാഷ്ട്രീയ റൈഫിള്‍സും സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്.
വെള്ളിയാഴ്ച കത്വ ജില്ലയില്‍ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക്ക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ട സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരത പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണു ബിഎസ്എഫ് തിരിച്ചടിച്ചത്. എന്നാല്‍, ഒരു ഗ്രാമീണന് മാത്രമാണ് കൊല്ലപ്പെട്ടതെന്നും പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നുമാണ് പാക്കിസ്ഥാന്റെ വിശദ്ദീകരണം
്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: