അരുര്: നെല്‍ക്കൃഷി അട്ടിമറിക്കാന്‍ കര്‍ഷക സംഘത്തിന്റെയും പാടശേഖര ഉടമകളുടെയും നീക്കം. പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ മേഖലയിലെ ഏക്കര്‍ കണക്കിന് പാടശേഖരങ്ങളിലാണ് മല്ത്സ്യക്കൃഷിക്കായി പാടശേഖര ഉടമകളും കര്‍ഷകസംഘവും നീക്കം തുടങ്ങിയത്.
കുമ്പഞ്ഞി, ഇളയപാടം, വെളുത്തുള്ളി, പുത്തന്‍കരി, തുടങ്ങിയ കരിനിലങ്ങള്‍ മത്സ്യ വാറ്റിനായി ലേലം ചെയ്തതായാണ് വിവരം. മണ്ഡലത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ രണ്ടായിരത്തി അഞ്ഞൂറേക്കറോളം പാടശേഖരങ്ങളാണ് ഇക്കുറി നെല്‍കൃഷി നടത്താതെ തരിശിട്ടത്.
ഇതിനെതിരെ പല തവണ പരാതി നല്‍കിയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. സര്‍ക്കാരും ഇതിനെതിരെ മുഖം തിരിച്ചതായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മത്സ്യകൃഷിയിലൂടെ ലക്ഷങ്ങള്‍ ലാഭം നേടാമെന്നതാണ് പാടശേഖര ഉടമകളെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ മത്സ്യ വാറ്റ് തുടങ്ങിയാല്‍ പ്രദേശത്ത് ശുദ്ധജല ക്ഷാമവും ഓര് വെള്ളക്കെട്ടും രൂക്ഷമാകും. ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന പുറം ബണ്ടോ ജലനിര്ഗമനമാര്ഗ്ഗങ്ങളോ ഒരുക്കാതെയാണ് കര്‍ഷകസംഘത്തിന്റെ ഒത്താശയോടെ ഭൂവുടമകള്‍ മത്സ്യവാറ്റിന് തയാറെടുക്കുന്നത്.
ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രദേശവാസികള്‍ക്കുണ്ടാകുന്ന ദുരിതജീവിതത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് കര്‍ഷക തൊഴിലാളി സംഘടനകളും പ്രദേശവാസികളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: