വാഷിങ്ടണ്‍: യുഎസില്‍ അച്ഛന് കൗമാരക്കാരിക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതിനിടെ 22 മാസം പ്രായമുള്ള മകന് കാറില്‍ ഉരുകി മരിച്ച സംഭവത്തില്‍ അച്ഛന് കുറ്റക്കാരനെന്ന് കോടതി. ജസ്റ്റിന് റോസ് ഹാരീസ് (35) ആണ് മകന് കൂപ്പറിനെ കാറില്‍ മറന്നുവെച്ചത്. പൂട്ടിയിട്ട കാറിലെ കൊടും ചൂടില്‍ കുട്ടി ശ്വാസം കിട്ടാതെ വെന്ത് മരിച്ചു.
2014ലായിരുന്നു സംഭവം. അറ്റ്ലാന്റയില്‍ വെബ് ഡവലപ്പര്‍ ആയിരുന്ന ഹാരീസ് മകന് കൂപ്പറിനെ ഡേ കെയറിലാക്കാന്‍ കൂടെ കൂട്ടിയതാണ്. എന്നാല്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയുമായി അശ്ലീല സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ കുട്ടി കാറിലുള്ളത് ശ്രദ്ധിക്കാതെ പൂട്ടി ജോലിക്ക് പോയി. എട്ടു മണിക്കൂറുകള്‍ക്കുശേഷം കാറ് തുറന്നപ്പോഴാണ് കുട്ടിയുടെ കാര്യം ഓര്‍മ്മ വന്നത്. ഹാരീസ് സന്ദേശങ്ങള്‍ അയച്ചിരുന്നെന്ന് കൗമാരക്കാരിയും സമ്മതിച്ചിട്ടുണ്ട്. ഓക്ടോബര്‍ മൂന്നിന് ആരംഭിച്ച വിചാരണ നാലാഴ്ച്ചവരെ നീളുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: