ന്യൂദല്‍ഹി: വന്യ മിശ്രയെ പാന്തലൂന്സ് ഫെമിന മിസ് ഇന്ത്യ വേള്‍ഡ്- 2012 ആയി തെരഞ്ഞെടുത്തു. ഇന്നലെ മുംബയ് ഭവന്‍സ് ഗ്രൗണ്ടില്‍ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തിലാണ് ചണ്ഡിഗഢില്‍ നിന്നുള്ള ഈ 20 വയസുകാരി സുന്ദരിപ്പട്ടം അണിഞ്ഞത്.
അലഹബാദ് സ്വദേശി പ്രാച്ചി മിശ്രയും ചെന്നൈ സ്വദേശി റോഷല്ലെ മരിയാ റാവുവും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. ഫൈനലിലെത്തിയ 20 മത്സരാര്ഥികളില് നിന്നാണ് അവസാന മൂന്നു പേരെ കണ്ടെത്തിയത്. കനിസ്ത ദാന്ഖര്, ഹസ് ലിന് കൗര്‍, അങ്കിത ഷുറെ എന്നിവരാണ് 2011ലെ വിജയികള്‍.
മിസ് വേള്‍ഡ്-2012 മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വന്യ മിശ്ര ജലന്തര്‍ ടൗണ്‍ താമസക്കാരിയാണ്. ചണ്ഡിഗഡ് പി.ഇ.സി യൂനിവേഴ്സിറ്റി ഒഫ് ടെക്നോളജി വിദ്യാര്‍ഥിയായ വന്യ 2011ലെ ഡാബര്‍ ഗുലാബരി മിസ് റോസ് ഗ്ലോ മത്സരത്തില്‍ കിരീടം ചൂടിയിരുന്നു.
ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, സൊനീലി ബാദ്രെ, നിര്‍മാതാവ് ഏക്ത കപൂര്‍, സംവിധായകന് രോഹിത് ഷെട്ടി, ക്രിക്കറ്റ് താരം ഹര്ഭജന് സിങ് എന്നിവരായിരുന്നു മത്സരത്തിലെ വിധികര്‍ത്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: