അരൂര്‍: ദേശീയപാതയില്‍ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു മദ്രസ വിദ്യാര്‍ത്ഥി മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. അരൂര്‍ ശ്രീനാരായണ നഗറിനു സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ ചന്തിരൂര്‍ ദുസ്സംപറമ്പില് ദിവാകരന്റെ മകന് അനൂപ്(23), മൂര്‍ത്തിക്കല്‍ ബാബുവിന്റെ മകന് ശരത്ത് (23), ഓട്ടോ ഡ്രൈവറായ ഓതിക്കന് പറമ്പില്‍ പുഷ്പന് (50)എന്നിവര്സറസറ പരുക്കേറ്റു. അനൂപിനെ മരട് ലെയ്ക്ക്ഷോര്‍ ആശുപത്രിയിലും ബാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ പുഷ്പനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി വിട്ടഅയച്ചു. ചന്തിരൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന ബൈക്ക് യൂ ടേണില്‍ വളക്കുമ്പോള്‍ വടക്കുനിന്ന് ക്ഷേത്രം കവലയിലേക്ക് വരുകയായിരുന്ന ഓട്ടോയും തമ്മില്‍ ഇടിക്കുകയായിരുന്നു.
ചന്തിരൂര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം മൂന്ന് കാറും ഒരു ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച് പതിനഞ്ചോളം വിദ്യാര്‍ത്ഥി കള്‍ക്ക് പരുക്ക്. തിരുവനന്തപുരം കാര്‍മല്‍ സ്ക്കൂള് വിദ്യാര്‍ത്ഥികളായ മീനാക്ഷി (16), അഖില (17), അനുപമ (17), ഐശര്യാ സന്തോഷ് (17), സ്നേഹാ ശ്രീകുമാര്‍ (17), നന്മന (17), ദേവീക്യഷ്ണ (17),ഐശര്യ (17), ഭാഗ്യ (17), ഫര്‍ഹാന (17), അന്ന (17), നബീസ (17), അബിജിത്ത് (15) എന്നിവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. ബാക്കിയുള്ളവരടെ പരുക്ക് ചെറുതായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. എറണാകുളം വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കില്‍ വിനോദയാത്രക്ക് പോയി മടങ്ങവേയാണ് അപകടം ഉണ്ടായത്. മൂന്ന് കാറുകള്‍ക്ക് പിന്നിലാണ് ബസ്സ് ഇടിച്ചത്. ദേശിയ പാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായപ്പേള് മുന്നല്‍ നിര്‍ത്തിയിരുന്ന കാറിനു പിന്നിലായി ഓരോ കാറുകളും നില്ത്തിയിരുന്നു.
പെട്ടെന്ന് ്രേബക്ക് ചെയ്ത ബസ്സ് മുന്നില്‍ നിര്‍ത്തിയിരുന്ന മേഴ്സിഡെന്സ് കാറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ മറ്റു കാറുകളില്‍ ഒരോന്നിന്റെയും പിന്നിലായി ഇടിക്കുകയായിരുന്നു. മേഴ്സിഡെന്സ് കാറ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയാണ്. അരൂര്‍ പോലീസ് സ്ഥലത്തെത്തി ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് മാറ്റി.
ചന്തിരൂര്‍ പുതിയ പാലത്തിനു സമീപം ലോറി തട്ടി ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരുക്കും ഒരു കുട്ടി മരിക്കുകയും ചെയ്തു. മദ്രസ വിദ്യാര്‍ത്ഥിയായ ചന്തിരൂര്‍ കുന്നേല്‍ പറമ്പില്‍ അയൂബ്(8) ആണ് മരിച്ചത്. സഹോദരന് അസ്ലാം (8)ബൈക്ക് ഓടിച്ചിരുന്ന മാമാ ചന്തിരൂര്‍ കൂട്ടുങ്കല്‍ ഷാന്‍ മുഹമ്മദ് (32)എന്നിവരെ മരട് ലെയ്ക്ക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്ലാം തീവ്ര പരിചരണവിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇരട്ട സഹോദരങ്ങളായ ആയൂബും അസ്ലാമും ചന്തിരൂര്‍ അല്‍-അമീന് സ്ക്കുളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മുജീബ് ഷനൂജ ദമ്പതിമാരുടെ മക്കളാണ് ഇവര്‍. കാലടിയില്‍ നിന്നുള്ള അരി ചേര്‍ത്തലയില്‍ ഇറക്കിയ ശേഷം ലോറി മടങ്ങവേയാണ് അപകടം ഉണ്ടായത്. ബൈക്കിന്റെ ഹാന്റില്‍ ലോറിയില്‍ തട്ടി ബൈക്ക് മറിഞ്ഞതാണ് അപകടം ഉണ്ടാകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: