കോഴിക്കോട്: സംസ്ഥാന പോലീസ് കായികമേളയില്‍ ജില്ലാ വിഭാഗത്തില്‍ 64 പോയിന്റുമായി കണ്ണൂരും ബറ്റാലിയന് വിഭാഗത്തില്‍ 69 പോയിന്റുമായി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും ചാമ്പ്യന്മാര്.
ജില്ലാ വിഭാഗത്തില്‍ 34 പോയിന്റ് നേടിയ പാലക്കാട് രണ്ടാംസ്ഥാനവും 33 പോയിന്റ് നേടിയ മലപ്പുറം മൂന്നാംസ്ഥാനവും നേടിയപ്പോള്‍ ആതിഥേയരായ കോഴിക്കോട് 15 പോയിന്റുമായി പത്താം സ്ഥാനത്താണ്. ബറ്റാലിയന് വിഭാഗത്തില്‍ 67 പോയിന്റുമായി എസ്എപിയും പോലീസ് അക്കാദമിയും രണ്ടാംസ്ഥാനവും 66 പോയന്റുമായി കെഎപി ഒന്ന് മൂന്നാംസ്ഥാനം നേടി.
100, 200 വിഭാഗങ്ങളില്‍ സ്വര്‍ണ്ണം നേടിയ അന്തര്‍ദേശീയ പൊലിസ് മെഡല്‍ ജേതാവ് രാഹുല്‍ ജി. പിളളയും ഏഷ്യന്‍ ഗെയിംസ് താരം എസ്. സിനിയും മേളയിലെ മികച്ച താരങ്ങളായി. മേളയുടെ അവസാന ദിവസം ഒരു റെക്കോര്‍ഡ് കൂടി പിറന്നു. ഹാമര്‍ത്രോയില്‍ മലപ്പുറത്തിന്റെ ജീജാ മോഹനാണ് 37.15 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോര്‍ഡിട്ടത്. 10000 മീറ്ററില്‍ എസ്എപിയുടെ രാകേഷും ഹാമര്‍ത്രോയില്‍ പുരുഷവിഭാഗത്തില്‍ കെഎപി അഞ്ചിന്റെ ടി.പി. അനൂപും ഷോട്ട്പുട്ടില്‍ കെഎപി മൂന്നിലെ ലിന്‍ഡ മോള് രാജനും ട്രിപ്പിള്‍ ജമ്പില്‍ കെഎപിയുടെ അനന്ത് ബാബുവും മറീന ജോസഫും വിജയിച്ചു.
ജേതാക്കള്‍ക്കും ഗെയിംസ് ഇനങ്ങളിലെ വിജയികള്‍ക്കും ഡിജിപി ലോക്നാഥ് ബഹ്റ ട്രോഫികള്‍ സമ്മാനിച്ചു. എഡിജിപി സുധേഷ്കുമാര്, കണ്ണൂര്‍ റെയ്ഞ്ച് ഐജി ദിനേന്ദ്രകശ്യപ് തുടങ്ങിയവര്‍ പങ്കെടുത്തു. വെടിക്കോട്ടോടു കൂടിയാണ് മൂന്നു ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ നടന്ന കായികമേള സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: