കൃഷ്ണഗിരി (കല്‍പ്പറ്റ): രഞ്ജി ട്രോഫിയില്‍ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടത്തുന്ന മൂന്നു മത്സരങ്ങളില്‍ മാറ്റുരയ്ക്കാന്‍ ദേശീയ ക്രിക്കറ്റ് താരങ്ങളും.
ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ, സൗരവ് തിവാരി, ഫായിസ് ഫസല്‍, മോഹിത് ശര്‍മ, പങ്കജ് സിങ് എന്നീ ഇന്ത്യന്‍ കളിക്കാരാണ് വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടി കൃഷ്ണഗിരിയില്‍ ഇറങ്ങുകയെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജാഫര്‍ സേട്ട്, സെക്രട്ടറി നാസര്‍ മച്ചാന്, ട്രഷറര്‍ രാജന് പൂനൂര്, ജോയിന്റ് സെക്രട്ടറി സലിം കടവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രഞ്ജി ട്രോഫി ഗ്രൂപ്പ് ബി യിലെ മൂന്ന് മത്സരങ്ങളാണ് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുക. ഈ മാസം 27ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ വിദര്‍ഭ, ജാര്‍ഖണ്ഡിനെ നേരിടും.
ദല്‍ഹി-രാജസ്ഥാന് മത്സരം നവംബര്‍ 21നും ഒഡീഷ-മഹാരാഷ്ട്ര മത്സരം നവംബര്‍ 29നും നടക്കും.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റുകളിലൊന്നായ കൃഷ്ണഗിരിയില്‍ ആദ്യ ദിവസങ്ങളില്‍ ബാറ്റ്സ്മാനെയും തുടര്‍ന്ന് സ്പിന്നര്‍മാരെയും തുണക്കുന്ന സ്പോര്‍ട്ടിങ് വിക്കറ്റാണ് ചീഫ് ക്യൂറേറ്റര്‍ മോഹനന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. ഝാര്‍ഖണ്ഡ് ടീം നാളെയും വിദര്‍ഭ 25നും വയനാട്ടിലെത്തും. ബിസിസിഐ നിര്‍ദേശ പ്രകാരമുള്ള പിച്ച് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: