തിരുവനന്തപുരം: മുത്തൂറ്റ് ഫൈനാന്‍സ് ജീവനക്കാര്‍ നവംബര്‍ 3 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം നിശ്ചലമാകുന്ന തരത്തിലാകും സമരം.
ട്രേഡ് യൂണിയന് അവകാശം അനുവദിക്കുക, മിനിമം വേതനം 18000രൂപയാക്കി സേവന വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായമായ സ്ഥലംമാറ്റം റദ്ദ് ചെയ്യുക, സസ്പെന്ഷനുകള് പിന്‍വലിക്കുക ഈ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മന്ത്രിതലത്തില്‍ നാലുപ്രാവശ്യം ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും മുത്തൂറ്റ് എംഡി പങ്കെടുക്കാന്‍ തയ്യാറായിട്ടില്ല. ജീവനക്കാരെയാണ് ചര്‍ച്ചയ്ക്ക് അയക്കുന്നത്. ഇതിനകം ഒരു ജീവനക്കാരനെ പിരിച്ചുവിട്ടു. 18 പേരെ കേരളത്തിന് പുറത്ത് ട്രാന്‍സ്ഫര്‍ ചെയ്തു. 51 പേരെ സസ്പെന്റ് ചെയ്തു.
അങ്ങേയറ്റത്തെ ദാര്‍ഷ്ട്യവും ഭീഷണിയുമാണ് മാനേജ്മെന്റ് ജീവനക്കാരോട് കാണിക്കുന്നത്. കൊള്ള പലിശയും വന്ചൂഷണവുമാണ് ഈ സ്ഥാപനങ്ങളില്‍ നടക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ തൊഴിലാളികള്‍ക്ക് സംഘടിക്കുവാനും ന്യായമായ അവകാശങ്ങള്‍ ചോദിക്കുവാനും പാടില്ല എന്ന ധിക്കാരപരമായ നിലപാടാണ് മുത്തൂറ്റ് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. സമരത്തിന് വിവിധ തൊഴിലാളി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: