തിരുവനന്തപുരം: ഫോണും ഇ മെയിലും ചോര്‍ത്തിയതായി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ പരാതി നല്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരേ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫോണും ഇ മെയിലും ചോര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ജേക്കബ് തോമസ്, ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയുടെ തലപ്പത്തിരിക്കുന്ന ആളാണ് ജേക്കബ് തോമസ്. യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും പല പ്രധാന നേതാക്കളേയും കുറിച്ചുള്ള നിര്‍ണായകമായ പല പരാതികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.
ഈ സമയത്ത് അദ്ദേഹത്തിന്റെ ഫോണും ഇ മെയിലും ചോര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത്രയും ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ ഫോണും ഇ മെയിലും ചോര്‍ത്തിയ സംഭവം സംസ്ഥാനത്ത് ആദ്യത്തേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: