കൊച്ചി: ഇപിഎഫ് പെന്ഷന് അയ്യായിരം രൂപയാക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗങ്ങളായി റിട്ടയര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് നാമമാത്രമായ പെന്ഷന് മാത്രമാണ് ലഭിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആയിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു.
നിര്‍ത്തലാക്കിയ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, പെന്ഷന് സംവിധാനം കാലോചിതമായി പരിഷ്കരിക്കുക, ഡിഎ വര്‍ദ്ധിക്കുന്ന മുറക്ക് പെന്ഷന് വര്‍ദ്ധിപ്പിക്കുക, കമ്മ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, ഇപിഎഫ് പെന്‍ഷന്‍കാരെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നതിന് ബിഎംഎസ് തീരുമാനിച്ചു.
എറണാകുളത്ത് നടന്ന അവകാശ പ്രഖ്യാപന കണ്വെന്ഷന് ക്ഷേത്രീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.എം.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് ഇപിഎഫ് പെന്‍ഷനേഴ്സ് സംഘ് പ്രസിഡന്റ് എ.എന്‍. പങ്കജാക്ഷന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംഘടന സെക്രട്ടറി സി.വി. രാജേഷ്, കെ.എ.പ്രഭാകരന്, ടി.എ.വേണുഗോപാല്‍, ടി.വിജയന്, എസ്.രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
അവകാശ പ്രഖ്യാപന കണ്വെന്ഷന് ബി എം എസ് ക്ഷേത്രീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.എം.സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: